പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

1200 ഓളം ജീവനക്കാരെ പിരിച്ചുവിട്ട് ബൈജൂസ്

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്ടെക് കമ്പനി ബൈജൂസ്, മറ്റൊരു കൂട്ടപിരിച്ചുവിടല്‍ നടത്തി. 1,000-1,200 ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. എന്‍ജിനീയറിങ്, സെയില്‍സ്, ലോജിസ്റ്റിക്സ്, മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തില്‍ നിന്നുള്ളവരാണ് ഇവര്‍.

എഞ്ചിനീയറിംഗ് ടീമില്‍ നിന്ന് 300 ഓളം ജീവനക്കാരെ ഒഴിവാക്കിയപ്പോള്‍ ലോജിസ്റ്റിക് ടീമിന്റെ തൊഴില്‍ശക്തി പകുതിയായി കുറച്ചു. ലോജിസ്റ്റിക്സ് ഔട്ട്സോഴ്സിംഗ് ചെയ്യുന്നുണ്ടെന്നും അതിനാല്‍ ഇന്‍-ഹൗസ് ലോജിസ്റ്റിക്സ് ടീമിന്റെ വലുപ്പം 50 ശതമാനം കുറച്ചതായും അധികൃതര്‍ അറിയിക്കുന്നു.

ഇതിന് മുന്‍പ് ഒക്ടോബറില്‍ കമ്പനി 5 ശതമാനം അഥവാ 2500 പേരെ ഒഴിവാക്കിയിരുന്നു. ഇനിയൊരു പിരിച്ചുവിടലുണ്ടാകില്ലെന്ന് സഹസ്ഥാപകനും ചീഫ് എക്്‌സിക്യൂട്ടീവ് ഓഫീസറുമായ (സിഇഒ) ബൈജു രവീന്ദ്രന്‍ ഇമെയിലുകളില്‍ വഴി അറിയിച്ചിരുന്നു. എന്നാല്‍ ഉറപ്പ് ലംഘിച്ച് വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ടു.

ചോരാന്‍ സാധ്യതയുള്ളതിനാല്‍, ഇത്തവണ ഇ-മെയില്‍ സന്ദേശമുണ്ടായില്ല. പകരം ഓണ്‍ലൈന്‍ മീറ്റിംഗ് വിളിക്കുകയും പിരിച്ചുവിടുന്ന കാര്യം അറിയിക്കുകയുമായിരുന്നു. മന്ദഗതിയിലുള്ള വരുമാന വളര്‍ച്ചയ്ക്കും മോശമായ ഫണ്ടിംഗ് കാലത്തിനുമാണ് കമ്പനി സാക്ഷ്യം വഹിക്കുന്നത്.

അതിനിടയില്‍ ലാഭത്തിലെത്താന്‍ തീവ്രമായി ശ്രമിക്കുകയും ചെയ്യുന്നു.

X
Top