2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ബുള്‍ മേധാവിത്തം അവസാനിച്ചിട്ടില്ലെന്ന് വിലയിരുത്തല്‍

മുംബൈ: ചൊവ്വാഴ്ചയുടെ തുടര്‍ച്ച എന്ന നിലയില്‍ റെയ്ഞ്ച്്ബൗണ്ട് വ്യാപാരം സംഭവിക്കുകയും വിപണി മാറ്റമില്ലാതെ തുടരുകയും ചെയ്തു, റെലിഗെയര്‍ ബ്രോക്കിംഗിലെ അമിത് മിശ്ര വിലയിരുത്തുന്നു.സെന്‍സെക്‌സ് 33.01 പോയിന്റ് അഥവാ 0.05 ശതമാനം മാത്രം താഴ്ന്ന് 65446.04 ലെവലിലും നിഫ്റ്റി 9.50 പോയിന്റ് അഥവാ 0.05 ശതമാനം ഉയര്‍ന്ന് 19398.50 ലെവലിലും ക്ലോസ് ചെയ്തത് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. മാറ്റമില്ലാതെ തുടര്‍ന്ന നിഫ്റ്റി, ചാഞ്ചാട്ടത്തിന് അടിപ്പെടുകയും ഇന്‍ഡ്രാഡേ ഉയരമായ 19398.50 ത്തിനടുത്ത് വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു.

അതേസമയം, മേഖലകളിലുടനീളമുള്ള സമ്മിശ്ര പ്രവണത നിക്ഷേപകര്‍ക്ക് അവസരമൊരുക്കി. അതില്‍ തന്നെ എഫ്എംസിജിയും വാഹന മേജറുകളുമാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് ഇടങ്ങളിലെ മിതമായ മുന്നേറ്റം വ്യാപാര അവസരങ്ങള്‍ വര്‍ദ്ധിപ്പിച്ചു.

ബുള്ളുകളുടെ മേധാവിത്തം അവസാനിച്ചിട്ടില്ലെന്ന് മിശ്ര പറയുന്നു. അവസാന രണ്ട് ദിവസത്തെ നീക്കങ്ങള്‍ അതാണ് കാണിക്കുന്നത്. മുന്നേറ്റം ഇനിയും സാധ്യമാണ്.

ഈ സാഹചര്യത്തില്‍ താഴ്ചയില്‍ വാങ്ങാനാണ് നിര്‍ദ്ദേശം.ഗുണനിലവാരമുള്ള സ്റ്റോക്കുകള്‍ തിരഞ്ഞെടുക്കണം എന്നുമാത്രം.

X
Top