ഇന്ത്യൻ മാമ്പഴങ്ങൾക്ക് നേപ്പാളിലും വിലക്ക്; വിപണിയിൽ പ്രതിസന്ധി ഭയന്ന് വ്യാപാരികൾഒമാന്‍ – ഗുജറാത്ത് സമുദ്ര വാതക പൈപ്പ്ലൈന്‍ ചർച്ചകൾ സജീവംവ്യോമയാന ഇന്ധനവില 10% വർധിപ്പിച്ചു; വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിക്കുറയ്ക്കുന്നുഇന്ത്യയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ ഉപഭോഗത്തിൽ ഇടിവ്ആഗോള വിപണിയിൽ ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വൻ നേട്ടം; മാംസ, മത്സ്യബന്ധന ഉൽപ്പന്നങ്ങളുടെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി തുടരാൻ അനുമതി

ഇന്ത്യന്‍ ഓഹരി വിപണി: ആശങ്ക പ്രകടിപ്പിച്ച് ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി:   മാക്രോ ഇക്കണോമിക് അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് ജെഫറീസും കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസും. ജാഗ്രത പാലിക്കാന്‍ അവര്‍ നിക്ഷേപകരെ ആഹ്വാനം ചെയ്തു. താരതമ്യേന ശക്തമാണെങ്കിലും സമീപകാല സംഭവവികാസങ്ങള്‍ വെല്ലുവിളിയാകുന്നു.

ക്രൂഡ് ഓയില്‍ വില വര്‍ദ്ധനവ്, ചൈനീസ് ഇക്വിറ്റി വിപണിയുടെ പുരോഗതി, ആഭ്യന്തര പണപ്പെരുപ്പ ആശങ്കകള്‍ എന്നിവ സമീപഭാവിയില്‍ ഇന്ത്യന്‍ ഇക്വിറ്റി വിപണികളെ ബാധിക്കും.  ജെഫറീസ് ഇന്ത്യ വിലയിരുത്തുന്നു.  ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം, ക്രൂഡ് ഓയില്‍ വിലയിലെ വര്‍ദ്ധനവ്, മന്ദഗതിയിലുള്ള നികുതി പിരിവ്, തുടര്‍ച്ചയായ പണപ്പെരുപ്പം എന്നിവയാണ് കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് കാണുന്ന പ്രതികൂല ഘടകങ്ങള്‍.

ക്രൂഡ് റാലി, ചൈനീസ് ഓഹരിവിപണിയുടെ മെച്ചപ്പെടല്‍,സി.പി.ഐ വര്‍ദ്ധിക്കുക, മൂല്യവര്‍ദ്ധനവ് എന്നിവ കാരണം  ഇന്ത്യന്‍ ഇക്വിറ്റികളുടെ ഗോള്‍ഡിലോക്ക് സ്ഥാനം ചോദ്യം ചെയ്യപ്പെടുകയാണ്,ജെഫറീസ് ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞു.

വിശകലന വിദഗ്ധര്‍ വിപണികളില്‍ പ്രതീക്ഷ പ്രകടിപ്പിച്ചപ്പോള്‍ നിഫ്റ്റി മാര്‍ച്ചിലെ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് 18 ശതമാനം ഉയര്‍ന്നു. ജൂലൈ പകുതിയോടെ 20,000 ന് സമീപം സൂചിക എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. എന്നിരുന്നാലും, വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) അടുത്തിടെ അറ്റ വില്‍പ്പനക്കാരായി മാറിയിരിക്കുന്നു.

 എംഎസ്സിഐ എമര്‍ജിംഗ് മാര്‍ക്കറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ പ്രകടനം കഴിഞ്ഞ മാസത്തില്‍ 3.2 ശതമാനം പോയിന്റ് പിന്നിലാണെന്നും ബ്രോക്കറേജ് സ്ഥാപനങ്ങല്‍ അറിയിച്ചു.

X
Top