ഏപ്രിലിൽ ഇന്ത്യയുടെ കയറ്റുമതി ഉയർന്നുറഷ്യൻ ക്രൂഡോയിൽ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ‘ഇളവ്’ പിൻവലിച്ച് യുഎസ്ഇന്ധന വില ഉയരുന്നു; മൊത്ത വിലസൂചികയിൽ വൻ കുതിപ്പ്കുതിച്ചുയര്‍ന്ന് വിദേശനാണ്യ ശേഖരംഇന്ത്യയുടെ കരുതൽ എണ്ണശേഖരം 3 കോടി ബാരൽ ആക്കും; പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിൽ ധാരണ

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനിയെന്ന പദവി സ്വന്തമാക്കി ഭാരതി എയർടെൽ

മുംബൈ: തിങ്കളാഴ്ച ഓഹരി വിപണിയിൽ ഭാരതി എയർടെല്ലിന്റെ ഓഹരി മൂല്യം രണ്ട് ശതമാനത്തിലധികം ഉയർന്നതോടെ, ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനിയെന്ന പദവി ടെലികോം ഓപ്പറേറ്ററായ ഭാരതി എയർടെൽ സ്വന്തമാക്കി. ബി‌എസ്‌ഇ ഇൻട്രാഡേ വ്യാപാരത്തിൽ എയർടെല്ലിന്റെ വിപണി മൂലധനം (M-Cap) 11.90 ലക്ഷം കോടി രൂപയിലെത്തിയതോടെയാണ്, ഒരു ഹ്രസ്വ കാലയളവിലേക്ക് എച്ച്‌ഡി‌എഫ്‌സി ബാങ്കിന്റെ വിപണി മൂല്യത്തെ (11.86 ലക്ഷം കോടി രൂപ) കമ്പനി മറികടന്നത്.

കഴിഞ്ഞ ആഴ്ചയിൽ മാത്രം എയർടെൽ ഓഹരികൾ 10 ശതമാനം ഉയർന്നപ്പോൾ, എച്ച്ഡിഎഫ്സി ബാങ്കിന് ഒരു ശതമാനം മാത്രമാണ് നേട്ടമുണ്ടാക്കാനായത്. നിലവിൽ 18.09 ലക്ഷം കോടി രൂപയുടെ വിപണി മൂലധനമുള്ള റിലയൻസ് ഇൻഡസ്ട്രീസ് തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനി.

എച്ച്ഡിഎഫ്സി ബാങ്കിന് തിരിച്ചടിയായത് എന്ത്?
സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന്റെ പാർട്ട് ടൈം ചെയർമാൻ അതാനു ചക്രവർത്തി ധാർമ്മികതയും ഭരണപരവുമായ പ്രശ്‌നങ്ങളെ തുടർന്ന് രാജിവച്ചതാണ് കമ്പനിയുടെ ഓഹരികൾക്ക് കനത്ത തിരിച്ചടിയായത്. ബാങ്കിൽ മറ്റ് ഭരണപരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മാനേജ്‌മെന്റ് ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ ആറ് മാസത്തിനിടെ ബാങ്കിന്റെ ഓഹരി മൂല്യത്തിൽ 22 ശതമാനത്തിന്റെ ഇടിവുണ്ടായി.

നാലാം പാദ സാമ്പത്തിക ഫലങ്ങൾ
എച്ച്ഡിഎഫ്സി ബാങ്ക്: 2026 മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ ബാങ്ക് സ്ഥിരമായ പ്രകടനമാണ് കാഴ്ചവെച്ചത്. 2026 സാമ്പത്തിക വർഷത്തിൽ ബാങ്കിന്റെ സ്റ്റാൻഡലോൺ അറ്റാദായം 10.9% വർദ്ധനവോടെ 19.12 ബില്യൺ രൂപയായി ഉയർന്നു.

മാർച്ച് പാദത്തിലെ അറ്റ പലിശ വരുമാനം വാർഷികാടിസ്ഥാനത്തിൽ 3.2% വർദ്ധിച്ച് 33.80 ബില്യൺ രൂപയും, നാലാം പാദത്തിലെ മൊത്തം വരുമാനം 5% വർദ്ധിച്ച് 462.8 ബില്യൺ രൂപയുമായി. മൊത്തം നിഷ്‌ക്രിയ ആസ്തികൾ (NPA) വായ്പകളുടെ 1.15% ആയി നിലനിർത്തിക്കൊണ്ട് ശക്തമായ ആസ്തി നിലവാരം കാത്തുസൂക്ഷിക്കാൻ ബാങ്കിനായി.

ഭാരതി എയർടെൽ: 2026 സാമ്പത്തിക വർഷത്തിലെ മാർച്ച് പാദത്തിൽ ടെലികോം ഭീമനായ എയർടെല്ലിന്റെ സംയോജിത അറ്റാദായത്തിൽ വാർഷികാടിസ്ഥാനത്തിൽ 34% ഇടിവ് രേഖപ്പെടുത്തി. നാലാം പാദത്തിൽ കമ്പനിയുടെ സംയോജിത അറ്റാദായം 7,325 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ ഇത് 11,021 കോടി രൂപയായിരുന്നു.

കഴിഞ്ഞ വർഷത്തെ ലാഭത്തിൽ 2,892 കോടി രൂപയുടെ അറ്റ നികതി നേട്ടം ഉൾപ്പെട്ടിരുന്നതിനാലാണ് ഇത്തവണ ലാഭത്തിൽ കുറവ് രേഖപ്പെടുത്തിയതെന്ന് എയർടെൽ വ്യക്തമാക്കി.

X
Top