2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

സമ്പദ് വ്യവസ്ഥയേയും ഇക്വിറ്റി മാര്‍ക്കറ്റിനേയും ഉയര്‍ത്തി അനുകൂല ഘടകങ്ങള്‍

കൊച്ചി: രൂപയുടെ മൂല്യവര്‍ദ്ധനവും യുഎസ് ബോണ്ട് യീല്‍ഡിലെ ഇടിവുമാണ് വ്യാഴാഴ്ച വിപണിയെ ഉയര്‍ത്തിയത്, വി കെ വിജയകുമാര്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വിലയിരുത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 82.74 ശതമാനമായപ്പോള്‍ യുഎസ് 10 വര്‍ഷ യീല്‍ഡ് 3.82 ശതമാനമായി കുറഞ്ഞു.വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വാങ്ങല്‍ തുടരുന്നു.

എഫ്‌ഐഐകളും ഡിഐഐ (ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍) കളും അറ്റ വാങ്ങല്‍കാരായത് വിപണിയ്ക്ക് നേട്ടമാണെന്നും വിജയകുമാര്‍ നിരീക്ഷിച്ചു.ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെയും കോര്‍പ്പറേറ്റ് വരുമാനത്തെയും ബാധിച്ച ഇരട്ട ബാലന്‍സ് ഷീറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു. റെക്കോര്‍ഡ് ലാഭവും കുറഞ്ഞ എന്‍എന്‍പിഎയുമായി ബാങ്കിംഗ് സംവിധാനം ഇപ്പോള്‍ മികച്ച നിലയിലാണ്.

ഇതോടെ കോര്‍പറേറ്റ് മേഖല കടരഹിതമായി. മികച്ച വരുമാനമാണ് കമ്പനികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വകാര്യ മൂലധന ചെലവുകളും വീണ്ടെടുപ്പിലാണ്.

ഈ ഘടകങ്ങള്‍ സമ്പദ് വ്യവസ്ഥയ്ക്കും ഇക്വിറ്റി മാര്‍ക്കറ്റിനും ഗുണം ചെയ്യുന്നു.

X
Top