‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് 

സമ്പദ് വ്യവസ്ഥയേയും ഇക്വിറ്റി മാര്‍ക്കറ്റിനേയും ഉയര്‍ത്തി അനുകൂല ഘടകങ്ങള്‍

കൊച്ചി: രൂപയുടെ മൂല്യവര്‍ദ്ധനവും യുഎസ് ബോണ്ട് യീല്‍ഡിലെ ഇടിവുമാണ് വ്യാഴാഴ്ച വിപണിയെ ഉയര്‍ത്തിയത്, വി കെ വിജയകുമാര്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വിലയിരുത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 82.74 ശതമാനമായപ്പോള്‍ യുഎസ് 10 വര്‍ഷ യീല്‍ഡ് 3.82 ശതമാനമായി കുറഞ്ഞു.വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വാങ്ങല്‍ തുടരുന്നു.

എഫ്‌ഐഐകളും ഡിഐഐ (ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍) കളും അറ്റ വാങ്ങല്‍കാരായത് വിപണിയ്ക്ക് നേട്ടമാണെന്നും വിജയകുമാര്‍ നിരീക്ഷിച്ചു.ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെയും കോര്‍പ്പറേറ്റ് വരുമാനത്തെയും ബാധിച്ച ഇരട്ട ബാലന്‍സ് ഷീറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു. റെക്കോര്‍ഡ് ലാഭവും കുറഞ്ഞ എന്‍എന്‍പിഎയുമായി ബാങ്കിംഗ് സംവിധാനം ഇപ്പോള്‍ മികച്ച നിലയിലാണ്.

ഇതോടെ കോര്‍പറേറ്റ് മേഖല കടരഹിതമായി. മികച്ച വരുമാനമാണ് കമ്പനികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വകാര്യ മൂലധന ചെലവുകളും വീണ്ടെടുപ്പിലാണ്.

ഈ ഘടകങ്ങള്‍ സമ്പദ് വ്യവസ്ഥയ്ക്കും ഇക്വിറ്റി മാര്‍ക്കറ്റിനും ഗുണം ചെയ്യുന്നു.

X
Top