ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

പൊതുമേഖല ഓഹരികളുടെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂവെന്ന് പ്രശാന്ത് ജെയ്ന്‍

ന്യൂഡല്‍ഹി: നഷ്ടത്തിലായിരുന്ന പൊതുമേഖല ഓഹരികളില്‍ നിക്ഷേപമുയര്‍ത്തി ഏവരേയും അമ്പരിപ്പിച്ച ഫണ്ട് മാനേജരാണ് പ്രശാന്ത് ജെയ്ന്‍. പിഎസ് യു (പബ്ലിക് സെക്ടര്‍ അണ്ടര്‍ടെക്കിംഗ്) സൂചിക, 22.3 ശതമാനം തകര്‍ച്ച നേരിടുന്ന സമയത്തായിരുന്നു അദ്ദേഹത്തിന്റെ സാഹസം. എന്നാല്‍ 44.5 ശതമാനത്തിന്റെ വാര്‍ഷിക നേട്ടം സ്വന്തമാക്കിയ ഓഹരികള്‍ ഹോട്ട് കേയ്ക്കാകുമ്പോള്‍ ജെയ്‌നിന്റെ ദീര്‍ഘവീക്ഷണത്തെ പ്രശംസിക്കുകയാണ് വിപണി.

മികച്ചത് വരാനിരിക്കുന്നതേയുള്ളൂവെന്നാണ് ഇതിനെക്കുറിച്ച് ജെയ്‌നിന് പറയാനുള്ളത്. ‘ ജനുവരി 2018 മുതല്‍ ഒക്ടോബര്‍ 2020 വരെയുള്ള മോശം പ്രകടനം, പൊതുമേഖലാ സ്ഥാപനങ്ങള്‍ നല്ലതല്ലെന്ന പ്രതീതി സൃഷ്ടിച്ചു. കന്നുകാലികളുടെ പെരുമാറ്റവും ഭൂരിപക്ഷ അഭിപ്രായവും പലപ്പോഴും ശരിയേക്കാള്‍ തെറ്റാണ്. സമീപ വര്‍ഷങ്ങളിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ മികച്ച പ്രകടനം (മികച്ചത് ഇനിയും വരാനിരിക്കുന്നതായി ഞാന്‍ വിശ്വസിക്കുന്നു) ഇക്കാര്യം ശരിയാണെന്ന് തെളിയിച്ചു,’ അദ്ദേഹം പറയുന്നു.

പ്രതിരോധ മേഖലയില്‍ നിന്നുള്ള ഭാരത് ഇലക്ട്രോണിക്‌സ്, ഭാരത് ഡൈനാമിക്‌സ്, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് എന്നിവ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 80-120 ശതമാനം നേട്ടമാണുണ്ടാക്കിയത്. റാലി പിന്നീട് ഊര്‍ജ ഓഹരികളിലേയ്ക്കും വ്യാപിച്ചു. ഇത് ഫണ്ട് മാനേജര്‍മാര്‍ കൂടുതല്‍ വാങ്ങുന്നതിലേക്ക് നയിച്ചു.

“കൂടുതല്‍ കൂടുതല്‍ മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോകള്‍ പൊതുമേഖലാ സ്ഥാപനങ്ങളിലേയ്ക്ക് വഴി കണ്ടെത്തുന്നത് സന്തോഷകരമാണ്, കാലക്രമേണ എഫ്‌ഐഐ (വിദേശ സ്ഥാപന നിക്ഷേപക) പോര്‍ട്ട്‌ഫോളിയോകളും നേരിട്ടുള്ള പോര്‍ട്ട്‌ഫോളിയോകളും (എഫ്ഡിഐ) ഇവയില്‍ നിക്ഷേപം വര്‍ധിപ്പിക്കും” ജെയിന്‍ പറഞ്ഞു. 2018 നും 2020 നും ഇടയില്‍ പൊതുമേഖലാ ഓഹരികളുടെ മോശം പ്രകടനത്തിന് കാരണം അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, സമ്പദ്‌വ്യവസ്ഥ നന്നായി പ്രവര്‍ത്തിക്കാത്തതാണ്.

എക്‌സ്‌ചേഞ്ച്‌ട്രേഡഡ് ഫണ്ടിലേയ്ക്കുള്ള (ഇടിഎഫ്) കുറഞ്ഞ ഒഴുക്കും പ്രകടനത്തെ ബാധിച്ചു. രണ്ട് ഘടകങ്ങളും വീണ്ടെടുത്തതിനാല്‍ , പൊതുമേഖലാ ഓഹരികള്‍ സ്ട്രീറ്റിന് പ്രിയപ്പെട്ടവയായി. ഇഎസ്ജി (പരിസ്ഥിതി, സാമൂഹിക, കോര്‍പ്പറേറ്റ് ഭരണം) അടിസ്ഥാനമാക്കി നിക്ഷേപം നടത്തുന്നത് ഉദാത്തമാണെങ്കിലും അവലംബിക്കുന്ന രീതി ശരിയല്ലെന്ന അഭിപ്രായവും ജെയ്‌നിനുണ്ട്.

പരിസ്ഥിതി, സാമൂഹിക, കോര്‍പ്പറേറ്റ് ഭരണം സുതാര്യമല്ലാത്ത ഓഹരികളില്‍ നിക്ഷേപിക്കാതിരിക്കലല്ല, മറിച്ച് സാമൂഹ്യ ഉത്തരവാദിത്തങ്ങള്‍ പാലിക്കാന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വലിയ അസറ്റ് ബേസ് കൈകാര്യം ചെയ്യുന്ന, വിജയകരമായ ഫണ്ട് മാനേജര്‍മാരില്‍ ഒരാളാണ് പ്രശാന്ത് ജെയ്ന്‍. ദലാല്‍ സ്ട്രീറ്റിനെ അമ്പരപ്പിച്ചുകൊണ്ട് ജെയിന്‍ കഴിഞ്ഞ മാസം എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട് സിഇഒ സ്ഥാനമൊഴിഞ്ഞിരുന്നു.

X
Top