പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടത്തില്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ബുധനാഴ്ച നഷ്ടത്തിലേയ്ക്ക് വീണു. സെന്‍സെക്‌സ് 486.08 പോയിന്റ് അഥവാ 0.80 ശതമാനം താഴ്ന്ന് 60,186.64 ലെവലിലും നിഫ്റ്റി 149.20 പോയിന്റ് അഥവാ 0.84 ശതമാനം താഴ്ന്ന് 17,677.50 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 892 ഓഹരികള്‍ മുന്നേറുമ്പോള്‍ 1921 എണ്ണം തിരിച്ചടി നേരിടുന്നു.

117 ഓഹരിവിലകളില്‍ മാറ്റമില്ല. ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ, ഡിവിസ് ലാബ്‌സ്, ടാറ്റ കണ്‍സ്യൂമര്‍, മാരുതി സുസുക്കി എന്നിവയാണ് പ്രധാനമായും നേട്ടമുണ്ടാക്കുന്നത്. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, ബിപിസിഎല്‍, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ് എന്നിവ നഷ്ടം നേരിടുന്നു.

മേഖലകളില്‍ ഓയില്‍ ആന്റ് ഗ്യാസ്, ലോഹം, ഊര്‍ജ്ജം, പൊതുമേഖല ബാങ്ക് എന്നിവ 1 ശതമാനം താഴ്ച വരിച്ചു. ബിഎസ്ഇ സ്‌മോള്‍ക്യാപ്, മിഡ് ക്യാപ് സൂചികകള്‍ യഥാക്രമം 0.80 ശതമാനം, 0.95 ശതമാനം എന്നിങ്ങനെയാണ് ഇടിവ് നേരിടുന്നത്.

വാള്‍സ്ട്രീറ്റ് സൂചികകളുടെ ചുവടുപിടിച്ചാണ്, ഇന്ത്യയുള്‍പ്പടെയുള്ള ഓഹരി വിപണികള്‍ കൂപ്പുകുത്തുന്നത്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്, വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. പണപ്പെരുപ്പം കുറയുന്ന പ്രക്രിയ മന്ദഗതിയിലാണെന്നും അതിനാല്‍, ഫെഡറല്‍ നേരത്തെ പ്രതീക്ഷിച്ചതിലും കൂടുതല്‍ നിരക്കുകള്‍ ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ വാള്‍സ്ട്രീറ്റ് സൂചികകള്‍ തകര്‍ച്ച നേരിട്ടു.

10 വര്‍ഷ ബോണ്ട് ആദായം 3.95 ശതമാനമായി ഉയരുകയും ഓഹരികള്‍ കുത്തനെ ഇടിയുകയുമായിരുന്നു. ഈ നെഗറ്റീവ് മാര്‍ക്കറ്റ് ട്രെന്‍ഡ് ലോകമെങ്ങും അനുരണനങ്ങള്‍ തീര്‍ക്കുന്നു. ഇന്ത്യന്‍ വിപണിയും അപവാദമായില്ല.

ഗുണമേന്മയുള്ള ഓഹരികള്‍ സാവധാനം ശേഖരിക്കുകയാണ് ഇപ്പോള്‍ ഉചിതം.

X
Top