പെട്രോളിൽ 85% എഥനോൾ ചേർക്കാനുള്ള കരട് നിയമം ഉടൻ പ്രബല്യത്തിലായേക്കുംപശ്ചിമേഷ്യൻ യുദ്ധം: കേരളത്തിലേക്കുള്ള ഗൾഫ് പണമൊഴുക്കിൽ കനത്ത ഇടിവ്കൊള്ള തുടർന്ന് വിമാനക്കമ്പനികൾഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതിയിൽ റെക്കോർഡ്ഹോർമുസ് കടലിടുക്കിൽ സംഘർഷം: 97,000 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ഇന്ത്യൻ ടാങ്കർ മുംബൈയിലേക്ക്

ചാഞ്ചാട്ടത്തിനൊടുവില്‍ വിപണി നേട്ടത്തില്‍

മുംബൈ: ചാഞ്ചാട്ടത്തിനൊടുവില്‍ വിപണി നേട്ടത്തിലായി. സെന്‍സെക്‌സ് 126.76 പോയിന്റ് അഥവാ 0.22 ശതമാനം ഉയര്‍ന്ന് 57653.86 ലെവലിലും നിഫ്റ്റി 40.70 പോയിന്റ് അഥവാ 0.24 ശതമാനം ഉയര്‍ന്ന് 16985.70 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഗ്രാസിം ഇന്‍ഡസ്ട്രീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സിപ്ല, സണ്‍ ഫാര്‍മ, എസ്ബിഐ മികച്ച നേട്ടം സ്വന്തമാക്കിയപ്പോള്‍ അദാനി പോര്‍ട്ട്‌സ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, എം ആന്‍ഡ് എം, ടാറ്റ മോട്ടോഴ്സ് നഷ്ടം നേരിട്ടു.

സെക്ടറുകളില്‍, ഫാര്‍മ സൂചിക ഒരു ശതമാനം ഉയര്‍ന്നു. ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്സ്, പവര്‍, റിയല്‍റ്റി എന്നിവ 0.5-2 ശതമാനം ഇടിഞ്ഞപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.4 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 1.5 ശതമാനവുമാണ് നഷ്ടം നേരിട്ടത്.
എഐഎ എഞ്ചിനീയറിംഗ്, ഭാരത് വയര്‍ റോപ്സ്, കരിയര്‍ പോയിന്റ്, സൈയന്റ് എന്നിവ ബിഎസ്ഇയില്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ ഓഹരികളാണ്.

ട്രെന്‍ഡ് ഇപ്പോഴും ബെയറിഷാണെന്ന് രൂപക് ദേ, എല്‍കെപി സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് പറയുന്നു. നിഫ്റ്റി ഇപ്പോഴും മൂവിംഗ് ആവറേജിന് താഴെയാണ്. നിലവിലെ ദൗര്‍ബല്യം നിഫ്റ്റിയെ 16750 ലെവലിലേയ്ക്ക് നയിച്ചേക്കാം.

X
Top