2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

ചാഞ്ചാട്ടത്തിനൊടുവില്‍ വിപണി നേട്ടത്തില്‍

മുംബൈ: ചാഞ്ചാട്ടത്തിനൊടുവില്‍ വിപണി നേട്ടത്തിലായി. സെന്‍സെക്‌സ് 126.76 പോയിന്റ് അഥവാ 0.22 ശതമാനം ഉയര്‍ന്ന് 57653.86 ലെവലിലും നിഫ്റ്റി 40.70 പോയിന്റ് അഥവാ 0.24 ശതമാനം ഉയര്‍ന്ന് 16985.70 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഗ്രാസിം ഇന്‍ഡസ്ട്രീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സിപ്ല, സണ്‍ ഫാര്‍മ, എസ്ബിഐ മികച്ച നേട്ടം സ്വന്തമാക്കിയപ്പോള്‍ അദാനി പോര്‍ട്ട്‌സ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, എം ആന്‍ഡ് എം, ടാറ്റ മോട്ടോഴ്സ് നഷ്ടം നേരിട്ടു.

സെക്ടറുകളില്‍, ഫാര്‍മ സൂചിക ഒരു ശതമാനം ഉയര്‍ന്നു. ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്സ്, പവര്‍, റിയല്‍റ്റി എന്നിവ 0.5-2 ശതമാനം ഇടിഞ്ഞപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.4 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 1.5 ശതമാനവുമാണ് നഷ്ടം നേരിട്ടത്.
എഐഎ എഞ്ചിനീയറിംഗ്, ഭാരത് വയര്‍ റോപ്സ്, കരിയര്‍ പോയിന്റ്, സൈയന്റ് എന്നിവ ബിഎസ്ഇയില്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ ഓഹരികളാണ്.

ട്രെന്‍ഡ് ഇപ്പോഴും ബെയറിഷാണെന്ന് രൂപക് ദേ, എല്‍കെപി സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് പറയുന്നു. നിഫ്റ്റി ഇപ്പോഴും മൂവിംഗ് ആവറേജിന് താഴെയാണ്. നിലവിലെ ദൗര്‍ബല്യം നിഫ്റ്റിയെ 16750 ലെവലിലേയ്ക്ക് നയിച്ചേക്കാം.

X
Top