പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

വിപണിയില്‍ ഇടിവ് തുടരുന്നു

മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 141.87 പോയിന്റ് അഥവാ 0.24 ശതമാനം താഴ്ന്ന് 59,463.93 ലെവലിലും നിഫ്റ്റി 45.50 പോയിന്റ് അഥവാ 0.26 ശതമാനം താഴ്ന്ന് 17,465.80 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. 1483 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1877 എണ്ണമാണ് തിരിച്ചടി നേരിട്ടത്.

157 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. അദാനി എന്റര്‍പ്രൈസസ്, ഹിന്‍ഡാല്‍കോ, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍ എന്നവയാണ് കനത്ത നഷ്ടം നേരിട്ടവ. ഡിവിസ് ലാബ്‌സ്, അദാനി പോര്‍ട്ട്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, കോള്‍ ഇന്ത്യ, ഡോ.റെഡ്ഡീസ് എന്നിവ നേട്ടത്തിലായി.

മേഖലകളില്‍ ലോഹം മൂന്നുശതമാനവും വാഹനം 1 ശതമാനവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ നേരിയ നഷ്ടം നേരിട്ടു. നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടതായി ജിയോജിത്, റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

വിദേശ നിക്ഷേപകരുടെ പിന്മാറ്റം ആദ്യസെഷനിലെ നേട്ടങ്ങളെ ചോര്‍ത്തി. ക്രൂഡ് ഓയില്‍ വിലകയറ്റവും വിപണിയെ ബാധിച്ചു.

X
Top