ധവളപത്രം മുന്നോട്ടുവെക്കുന്നതെന്തൊക്കെ?ആഗോള സംഘർഷം: 20,000 കോടിയുടെ സൈനിക ഡ്രോണുകൾ വാങ്ങാൻ ഇന്ത്യവിമാന ഇന്ധനവില നിയന്ത്രിക്കാൻ പാക്കേജിന് അംഗീകാരം; 10,000 കോടി രൂപയുടെ ധനസഹായവുമായി കേന്ദ്രസര്‍ക്കാര്‍കടക്കെണിയിൽനിന്ന് കരകയറാൻ കടുത്ത നിയന്ത്രണങ്ങൾ; കിഫ്ബിയെ പൊളിച്ചെഴുതണം, ബെവ്‌കോ- സപ്ലൈകോ ലയനം പരിഗണിക്കണംകിഫ്ബി വായ്പകൾ വൻ ബാധ്യത, 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലെന്ന് ധവളപത്രം

ബാങ്ക് ഓഫ് കാനഡ പലിശ നിരക്കുകള്‍ കുറയ്ക്കാൻ സാധ്യത

ഓട്ടവ: ബാങ്ക് ഓഫ് കാനഡ വീണ്ടും പലിശ നിരക്കുകള്‍ കുറയ്ക്കാൻ സാധ്യത. നിരക്ക് കുറയ്ക്കുകയാണെങ്കിൽ തുടര്‍ച്ചയായ മൂന്നാം തവണയായിരിക്കുമിത്.

ബാങ്ക് ഓഫ് കാനഡയും യുഎസ് ഫെഡും സെപ്തംബറില്‍ ക്വാര്‍ട്ടര്‍ പോയിന്റ് നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്‌കോട്ടിയാബാങ്കിലെ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഇക്കണോമിക്സ് വൈസ് പ്രസിഡന്റും തലവനുമായ ഡെറക് ഹോള്‍ട്ട് പറയുന്നു. ബാങ്ക് ഓഫ് കാനഡയുടെ നീക്കത്തിന് രണ്ടാഴ്ചയ്ക്ക് ശേഷം സെപ്തംബര്‍ 18ന് ഫെഡറല്‍ അടുത്ത നിരക്ക് തീരുമാനം പ്രഖ്യാപിക്കും.

യുഎസ് ഫെഡറല്‍ റിസര്‍വ് ലഘൂകരണം ഈ മാസാവസാനം ആരംഭിക്കണമെന്നും വിപണികള്‍ ആവശ്യപ്പെടുന്നു. ഇത് കൂടുതല്‍ നിരക്ക് കുറയ്ക്കലുകള്‍ക്കുള്ള സാധ്യത വർധിപ്പിക്കും.

ദീര്‍ഘകാലമായി കാത്തിരുന്ന നയ മാറ്റത്തിനുള്ള ‘സമയം വന്നിരിക്കുന്നു’ എന്നാണ് ഫെഡ് ചെയര്‍ ജെറോം പവല്‍ ആഗസ്ത് അവസാനം പ്രഖ്യാപിച്ചത്. കനേഡിയന്‍ ഡോളര്‍- യുഎസ് ഡോളര്‍ വിനിമയ നിരക്ക് കഴിഞ്ഞ മാസത്തില്‍ ഏറെക്കുറെ ഉയര്‍ന്നിരുന്നു.

എന്നാൽ സെപ്തംബറിന് ശേഷം യു എസില്‍ ബാങ്ക് ഓഫ് കാനഡയേക്കാള്‍ കൂടുതല്‍ അനിശ്ചിതത്വമുണ്ടെന്ന് ആര്‍ ബി സിയിലെ സാമ്പത്തിക വിദഗ്ധന്‍ ക്ലെയര്‍ ഫാന്‍ പറയുന്നു.
ബാങ്ക് ഓഫ് കാനഡയുടെ മുന്നോട്ടുള്ള പാത കൂടുതല്‍ സുനിശ്ചിതമാണെന്നും 2025

വസാനത്തോടെ ബാങ്ക് ഓഫ് കാനഡ നിരക്ക് കുറയ്ക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും ഫാന്‍ പറഞ്ഞു.നിരക്ക് കുറയ്ക്കുന്നതിനുള്ള അവസരമുണ്ടെങ്കിലും ബാങ്ക് ഓഫ് കാനഡയുടെ പണപ്പെരുപ്പ അപകടസാധ്യതകള്‍ പൂര്‍ണ്ണമായും ഇല്ലാതായതായി തനിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നാണ് ഹോള്‍ട്ട് പറയുന്നത്.

കാനഡയില്‍ 2025 ഒക്ടോബറിനു ശേഷം ഫെഡറല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറലുകള്‍ വോട്ടെടുപ്പില്‍ പിന്നിലായതിനാല്‍ നിലവിലെ സര്‍ക്കാര്‍ വോട്ടുകള്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍ ചെലവ് വര്‍ധിക്കുകയും പണപ്പെരുപ്പം വര്‍ധിപ്പിക്കുകയും ചെയ്യുന്ന അപകടസാധ്യത ഹോള്‍ട്ട് പ്രതീക്ഷിക്കുന്നുണ്ട്.

X
Top