2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ബാർക് റേറ്റിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്; റിപ്പോര്‍ട്ടര്‍ ടിവി രണ്ടാം സ്ഥാനത്ത് തുടരുന്നു

കൊച്ചി: കേരളത്തിലെ ചാനല്‍ യുദ്ധത്തില്‍ പുതിയ ബാർക്ക് റേറ്റിങ്ങിലും ഏഷ്യാനെറ്റ് തന്നെ മുന്നില്‍. അതേസമയം കഴിഞ്ഞ തവണ 100.89 പോയിന്റ് ഉണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് ഇക്കുറി 93.74 പോയിന്റിലേക്ക് താഴ്ന്നിട്ടുണ്ട്.

പ്രേക്ഷകർക്ക് പുതിയ വാർത്ത ശൈലിയോടുള്ള എതിർപ്പ് എല്ലാ വാർത്താ ചാനലുകളെയും ശരിക്കും ബാധിച്ചിട്ടുണ്ട്. കണക്കുകൾ സൂചിപ്പിക്കുന്നതും അതു തന്നെയാണ്.

കഴിഞ്ഞ ആഴ്ചയിലെ പോലെ റിപ്പോര്‍ട്ടര്‍ ടിവി ഇത്തവണയും രണ്ടാം സ്ഥാനത്തും ശ്രീകണ്ഠന്‍ നായരുടെ ട്വന്റി ഫോര്‍ മൂന്നാമതുമാണ് തുടരുന്നത്.

കഴിഞ്ഞ ആഴ്ച 92.83 പോയിന്റോടെ രണ്ടാമത് നിന്ന റിപ്പോര്‍ട്ടര്‍ ടിവിയുടെ പോയിന്റ് നില ഇക്കുറി 88.79 ആയാണ് കുറഞ്ഞിരിക്കുന്നത്. മൂന്നാമത് നില്‍ക്കുന്ന ട്വന്റി ഫോര്‍ ന്യൂസിന് കഴിഞ്ഞ ആഴ്ച 88.59 പോയിന്റായിരുന്നെങ്കില്‍ ഇത്തവണ 80.92 പോയിന്റാണുള്ളത്.

പ്രേക്ഷകരുടെ പിന്തുണയില്‍ -7.12 പോയിന്റിന്റെ കുറവ് ഏഷ്യാനെറ്റിന് നേരിട്ടപ്പോള്‍ റിപ്പോര്‍ട്ടറിനത് -4.04 ഉം ട്വന്റി ഫോര്‍ ന്യൂസിന് -7.67 ശതമാനം പ്രേക്ഷകരെയുമാണ് നഷ്ടമായിരിക്കുന്നത്.

മനോരമ ന്യൂസ് 44.37 പോയിന്റോടെ നാലാം സ്ഥാനത്തും മാതൃഭൂമി ന്യൂസ് 35.67 പോയിന്‍ോടെ അഞ്ചാം സ്ഥാനത്തുമാണ്.

കൈരളി ന്യൂസ് 19.72 പോയിന്‍ോടെ ആറാം സ്ഥാനത്തും ജനം ടിവി 16.71 പോയിന്റോടെ ഏഴാമതും ന്യൂസ് 18, 15.65 പോയിന്റോടെ എട്ടാമതും മീഡിയാ വണ്‍ 10.94 പോയിന്റോടെ ഒമ്പതാമതുമാണ് നിൽക്കുന്നത്.

X
Top