രാജ്യത്ത് ഇന്ധന വില വർധനവ് ഏതാനും ദിവസത്തിനകം? LPG വിലയും വർധിപ്പിച്ചേക്കുംവിദേശ നിക്ഷേപ ചട്ടങ്ങളില്‍ ഇളവ്; ചൈനീസ് പങ്കാളിത്തമുള്ള കമ്പനികള്‍ക്കും ഇനി ഗ്രീന്‍ സിഗ്‌നല്‍നിര്‍മ്മാണ മേഖലയില്‍ ഏപ്രിലില്‍ കരുത്തുറ്റ തിരിച്ചുവരവ്നികുതി പിരിവില്‍ വളര്‍ച്ച അഞ്ച് ശതമാനം മാത്രംപശ്ചിമേഷ്യൻ പ്രതിസന്ധി: അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്

റെയ്ഞ്ച് ബന്ധിത വ്യാപാരം തുടരുമെന്ന് വിദഗ്ധര്‍

മുംബൈ: വാങ്ങല്‍ താല്‍പ്പര്യം താഴ്ന്ന നിലകളില്‍ നിന്ന് ഉയര്‍ന്നുവന്നതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 5 ന് നിഫ്റ്റി 50 അതിന്റെ റേഞ്ച്ബൗണ്ട് സെഷന്‍ മാറ്റമില്ലാതെ, പോസിറ്റീവ് വീക്ഷണത്തില്‍ അവസാനിപ്പിച്ചു. 24,400 ല്‍ നിന്ന് വീണ്ടെടുപ്പ് നടത്തിയ സൂചിക 25,000 ലെവല്‍ ലക്ഷ്യം വച്ചെങ്കിലും എത്തിപ്പിടിക്കാനായില്ല.

വരാനിരിക്കുന്ന സെഷനുകളില്‍, സൂചിക 24,500 നും 25,000 നും ഇടയില്‍ അസ്ഥിരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഈ ശ്രേണിക്ക് താഴെയുള്ള തകര്‍ച്ച 24,400-24,300 ലെ പ്രധാന പിന്തുണാ മേഖലയിലേയ്ക്ക് നയിച്ചേയ്ക്കും. 25,000 ന് മുകളിലുള്ള ഒരു നിര്‍ണായക ബ്രേക്ക്ഔട്ട് 25,200-25,250 ലെവലുകളിലേക്കുള്ള പ്രവേശനമാകും.

പ്രധാന റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50 (പ്രധാന ലെവല്‍-24741)
റെസിസ്റ്റന്‍സ്:24,812-24,862- 24,942
സപ്പോര്‍ട്ട്: 24,651-24,601- 24,521

ബാങ്ക്് നിഫ്റ്റി (54115)
റെസിസ്റ്റന്‍സ്: 54,272-54,411-54,636
സപ്പോര്‍ട്ട്: 53,823-53,684-53,459

ഇന്ത്യ വിഐഎക്‌സ്
ചാഞ്ചാട്ടമളക്കുന്ന ഇന്ത്യ വിഐഎക്‌സ് 0.67 ശതമാനം താഴ്ന്ന് 10.78 ലെവലിലെത്തി. ജൂലൈ 24 ന് ശേഷമുള്ള താഴ്ന്ന ലെവലാണിത്. ബുള്ളുകള്‍ക്ക് അനുകൂലമായ അന്തരീക്ഷമാണെങ്കിലും പ്രവണതാ മാറ്റം സംഭാവ്യമാണ്.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ആല്‍ക്കെം
ഫീനിക്‌സ്
കൊടക്ക് ബാങ്ക്
ഇന്‍ഡിഗോ
അള്‍ട്രാടെക്ക് സിമന്റ്
ടൈറ്റന്‍
എച്ച്ഡിഎഫ്‌സി ബാങ്ക്
സിപ്ല
മാന്‍കൈന്‍ഡ് ഫാര്‍മ
എയു ബാങ്ക്‌

X
Top