ആഗോള സംഘർഷം: 20,000 കോടിയുടെ സൈനിക ഡ്രോണുകൾ വാങ്ങാൻ ഇന്ത്യവിമാന ഇന്ധനവില നിയന്ത്രിക്കാൻ പാക്കേജിന് അംഗീകാരം; 10,000 കോടി രൂപയുടെ ധനസഹായവുമായി കേന്ദ്രസര്‍ക്കാര്‍കടക്കെണിയിൽനിന്ന് കരകയറാൻ കടുത്ത നിയന്ത്രണങ്ങൾ; കിഫ്ബിയെ പൊളിച്ചെഴുതണം, ബെവ്‌കോ- സപ്ലൈകോ ലയനം പരിഗണിക്കണംകിഫ്ബി വായ്പകൾ വൻ ബാധ്യത, 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലെന്ന് ധവളപത്രം80 ശതമാനവും ചെലവാകുന്നത് ശമ്പളത്തിനും പെൻഷനും പലിശക്കും; വിരമിക്കൽ പ്രായം കേന്ദ്ര മാതൃകയിൽ ഉയർത്തണമെന്നും ധവളപത്രം

ഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്

ന്യൂഡൽഹി: ഇന്ത്യയെ എമെർജിംഗ്‌ മാർക്കറ്റ് ഡെബ്റ്റ് ഇൻഡക്‌സിൽ ഉൾപ്പെടുത്താനുള്ള ജെപി മോർഗന്റെ തീരുമാനത്തെ സ്വാഗതം ചെയ്‌ത്‌ രാജ്യത്തെ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലുള്ള അവരുടെ വിശ്വാസമാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ജെപി മോർഗൻ, ഇന്ത്യയുടെ പ്രാദേശിക ബോണ്ടുകൾ കമ്പനിയുടെ ഗവൺമെന്റ് ബോണ്ട് ഇൻഡക്‌സ്-എമർജിംഗ് മാർക്കറ്റ്സ് (ജിബിഐ-ഇഎം) സൂചികയിലും അതിന്റെ അനുബന്ധ സൂചിക സ്യൂട്ടിലും ഉൾപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ലോകമെമ്പാടും സ്വീകാര്യമായ സൂചികളിൽ ഒന്നാണ് ഇത്.

ഈ സൂചികയിൽ ഉൾപ്പെടുത്തുന്നതിനുള്ള പ്രക്രിയ 2024 ജൂൺ 28 മുതൽ ആരംഭിക്കും, ഇത് പത്ത് മാസത്തോളം നീണ്ടുനിൽക്കും. ജെപി മോർഗൻ അറിയിച്ചത് പ്രകാരം പരമാവധി വിഹിതമായ 10 ശതമാനത്തിൽ എത്തുന്നതുവരെ ഇന്ത്യയുടെ സൂചിക വെയ്റ്റിംഗിൽ 1 ശതമാനം വർദ്ധനവ് കൂടി ഇതിൽ ഉൾപ്പെടും.

ഈ നീക്കത്തെ അജയ് സേത്ത് ജിബിഐ-ഇഎം സൂചികയിൽ ഇന്ത്യയുടെ ഉൾപ്പെടുത്തൽ രാജ്യത്തിന്റെ സാമ്പത്തിക സാധ്യതകളിലുള്ള അന്താരാഷ്ട്ര വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഊന്നിപ്പറഞ്ഞു.

ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയ്ക്ക് സുപ്രധാനമായ ഉത്തേജനമായി ഗണ്യമായ വിദേശ നിക്ഷേപം ആകർഷിക്കാൻ ഈ നീക്കത്തിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

X
Top