100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

രാജ്യത്തെ 85% വിമാനത്താവളങ്ങളും നഷ്ടത്തിൽ

ന്യൂഡല്ഹി: പൊതു-സ്വകാര്യ പങ്കാളിത്തത്തില് (പി.പി.പി.) പ്രവര്ത്തിക്കുന്നതുള്പ്പെടെ രാജ്യത്തെ 85 ശതമാനം വിമാനത്താവളങ്ങളും നഷ്ടത്തില്. എയര്പോര്ട്ട് അതോറിറ്റിയുടെ കീഴിലുള്ള 125 വിമാനത്താവളങ്ങളില് ലാഭത്തിലുള്ളത് വെറും 18 എണ്ണംമാത്രം.

അതില്ത്തന്നെ പത്തുകോടിയെങ്കിലും വാര്ഷികലാഭമുണ്ടാക്കിയത് കോഴിക്കോട് ഉള്പ്പെടെ 11 വിമാനത്താവളങ്ങള്മാത്രം.

സ്വകാര്യപങ്കാളിത്തമുള്ള 14 വിമാനത്താവളങ്ങളില് കൊച്ചിയുള്പ്പെടെ മൂന്നെണ്ണമാണ് ലാഭത്തിലുള്ളത്. രണ്ടുവര്ഷത്തിനകം കോഴിക്കോട് ഉള്പ്പെടെ 25 വിമാനത്താവളങ്ങളില്കൂടി സ്വകാര്യപങ്കാളിത്തം കൊണ്ടുവരാനിരിക്കേ വ്യോമയാനമന്ത്രാലയം തന്നെയാണ് കണക്കുകള് പുറത്തുവിട്ടത്.

സ്വകാര്യപങ്കാളിത്തമുള്ള വിമാനത്താവളങ്ങളില് ബെംഗളൂരു (528.31 കോടി), കൊച്ചി (267.17 കോടി), ഹൈദരാബാദ് (32.99 കോടി) എന്നിവ മാത്രമാണ് കഴിഞ്ഞവര്ഷം (202223) ലാഭമുണ്ടാക്കിയത്.

ഏറ്റവും നഷ്ടം നേരിട്ടത് അഹമ്മദാബാദിനാണ് (408.51 കോടി). കണ്ണൂരിന് 131.98 കോടിയാണ് വാര്ഷികനഷ്ടം.

X
Top