2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ഓഗസ്റ്റില്‍ നടന്നത് 40 ഐപിഒകള്‍

മുംബൈ: 2025 ഓഗസ്റ്റ് ഇന്ത്യയുടെ പ്രാഥമിക വിപണിയെ സംബന്ധിച്ചിടത്തോളം ഏറ്റവും തിരക്കേറിയ മാസങ്ങളിലൊന്നായി. മെയിന്‍ബോര്‍ഡിലും എസ്എംഇ പ്ലാറ്റ്ഫോമുകളിലും 40 പ്രാരംഭ പബ്ലിക് ഓഫറുകളാണ് (ഐപിഒ) നടന്നത്.

വിക്രം സോളാറിനെ പോലുള്ള കമ്പനികള്‍ ഇഷ്യുവിലയ്ക്ക് അടുത്തായി ലിസ്റ്റ് ചെയ്തപ്പോള്‍ ആദിത്യ ഇന്‍ഫോടെക്കും ഹൈവേ ഇന്‍ഫ്രാസ്ട്രക്ചറിനേയും പോലുള്ള കമ്പനികളുടെ ലിസ്റ്റിംഗ് 70 ശതമാനം പ്രീമിയത്തിലായിരുന്നു.

ലക്ഷ്മി ഇന്ത്യ ഫിനാന്‍സിനെപ്പോലുള്ളവ ഡിസ്‌ക്കൗണ്ട് നിരക്കില്‍ വിപണിയിലെത്തുന്നതിനും ഓഗസ്റ്റ് സാക്ഷിയായി. എന്‍എസ്ഡിഎല്ലും ബ്ലൂസ്‌റ്റോണും സ്ഥിരത പുലര്‍ത്തി.

അരിഹന്ത് കാപിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ അര്‍പ്പിത് ജെയ്ന്‍ പറയുന്നതനുസരിച്ച് ഐപിഒ ട്രെന്റ് വരും മാസങ്ങളിലും തുടരും. അതില്‍ നിക്ഷേപകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ടാറ്റ കാപിറ്റല്‍, സെപ്‌റ്റോ, ഫോണ്‍പേ എന്നീ കമ്പനികളുടെ ഓഫറുകളാണ്.

X
Top