‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് 

ഇന്റലിന്റെ 10 ശതമാനം ഓഹരികള്‍ ഏറ്റെടുത്ത് യുഎസ് സര്‍ക്കാര്‍

വാഷിങ്ടണ്‍: ഇന്റല്‍ കോര്‍പ്പറേഷനില്‍ ഏകദേശം 10% ഓഹരി പങ്കാളിത്തം നല്‍കുന്ന കരാറില്‍ യുഎസ് സര്‍ക്കാരിന് വേണ്ടി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. സെമി കണ്ടക്ടര്‍ ഉത്പാദനം ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് സര്‍ക്കാര്‍ നീക്കം.

കരാര്‍ പ്രകാരം, സര്‍ക്കാരിന് കമ്പനിയില്‍ 433.3 ദശലക്ഷം പൊതു ഓഹരികളാണ് ലഭിക്കുക. ഇത് 9.9% പങ്കാളിത്തമാണ്. യുഎസ് ചിപ്സ് ആന്‍ഡ് സയന്‍സ് ആക്ട്, സെക്യുര്‍ എന്‍ക്ലേവ് പ്രോഗ്രാം എന്നിവ വഴിയുള്ള ഗ്രാന്റ് വഴിയാകും പണസമാഹരണം.

ഇതോടെ കമ്പനിയിലെ സര്‍ക്കാറിന്റെ മൊത്തം നിക്ഷേപം 11.1 ബില്യണ്‍ ഡോളറായി. കമ്പനി ഇതിനോടകം 2.2 ബില്യണ്‍ ഡോളര്‍ സര്‍ക്കാര്‍ സഹായം കൈപറ്റിയതിനെ തുടര്‍ന്നാണിത്. എങ്കിലും സര്‍ക്കാര്‍ തങ്ങളുടെ നിഷ്‌ക്രിയ ഉടമയായി തുടരുമെന്ന് ഇന്റല്‍ അറിയിച്ചു.

നേരത്തെ ചൈനീസ് ബന്ധത്തിന്റെ പേരില്‍ ഇന്റല്‍ സിഇഒ ലിപ്-ബു ടാനിനോട് രാജിവയ്ക്കാന്‍ പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ടാന്‍ ഇക്കാര്യം നിഷേധിക്കുകയും രാജി ആവശ്യം നിരാകരിക്കുകയും ചെയ്തു. അതേസമയം കമ്പനിയില്‍ നിക്ഷേപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ടാന്‍ സ്വാഗതം ചെയ്തിട്ടുണ്ട്.

കൂടാതെ പ്രസിഡന്റ് ട്രംപിനോട് ഇക്കാര്യത്തിലുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.

X
Top