‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് 

ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടി; കൂടുതല്‍ ചര്‍ച്ചകള്‍ അനിവാര്യമെന്ന് യുഎസ് പ്രതിനിധി

ന്യൂഡല്‍ഹി: ഇന്ത്യയുമായി വ്യാപാര ഉടമ്പടിയിലെത്താന്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീര്‍. യുഎസിന്റെ ഉയര്‍ന്ന താരിഫുകള്‍ ഓഗസ്റ്റ് 1 ന് പ്രാബല്യത്തില്‍ വരാനിരിക്കെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

വിപണിയെ ശക്തമായി സംരക്ഷിക്കുക എന്ന ഇന്ത്യയുടെ ചരിത്രപരമായ നയം തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ ഒരു വ്യാപാര കരാര്‍ ഉറപ്പാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ എത്രമാത്രം സജ്ജമാണ് എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. സിഎന്‍ബിസിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘ ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വിപണി ഭാഗികമായി തുറക്കുന്നതിന് അവര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഉടമ്പടി യാഥാര്‍ത്ഥ്യമാകുന്നതിനുള്ള അവരുടെ അഭിലാഷം അളക്കാന്‍ കൂടുതല്‍ കാത്തിരിക്കേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടേത് വിപണി സംരക്ഷണനയമാണെന്ന് പറഞ്ഞ ഗ്രീര്‍, എന്നാല്‍ ട്രമ്പ് ആഗ്രഹിക്കുന്നത് നേരെ വിപരീതനയമാണെന്നും വ്യക്തമാക്കി.

26 ശതമാനത്തിന്റെ താരിഫ് ഒഴിവാക്കാന്‍ കഴിയുമെന്നാണ് ഇന്ത്യന്‍ വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ കരുതുന്നത്. മാത്രമല്ല, എച്ച് വണ്‍ബി വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല.

X
Top