രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

പതിനഞ്ചോളം രാജ്യങ്ങളുമായി യുപിഐ ഇടപാട് ഉടൻ

ന്യൂഡൽഹി: 2030ൽ രാജ്യത്ത് പ്രതിദിനം 200 കോടി യുപിഐ ഇടപാടുകൾ നടക്കുമെന്ന് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ (എൻപിസിഐ) അധികൃതർ. നിലവിൽ ശരാശരി 34 കോടി ഇടപാടുകളാണ് ഒരു ദിവസം നടക്കുന്നത്.

യുപിഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്) നിലവിൽ വന്നശേഷം ആദ്യമായി ഓഗസ്റ്റിൽ പ്രതിമാസം 1,000 കോടി ഇടപാടുകളെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. കഴിഞ്ഞ മാസം മാത്രം 15 ലക്ഷം കോടി രൂപയാണ് യുപിഐ വഴി വിനിമയം ചെയ്യപ്പെട്ടത്.

യുപിഐ ആരംഭിച്ച് വെറും 7 വർഷത്തിനകമാണ് ഈ നേട്ടം. 2016 ഏപ്രിൽ 11നാണ് യുപിഐ സംവിധാനം നിലവിൽ വന്നത്.

ഇന്ത്യയിൽ പ്രതിമാസം 10,000 കോടി ഇടപാടുകൾക്കുള്ള സാധ്യതയുണ്ടെന്ന് എൻപിസിഐ സിഇഒ ദിലീപ് അസ്ബെ പറഞ്ഞു.

നിലവിൽ രാജ്യത്ത് 35 കോടി ആളുകളാണ് യുപിഐ ഉപയോഗിക്കുന്നത്. യുപിഐ വഴിയുള്ള പണമിടപാട് വൈകാതെ പതിനഞ്ചോളം രാജ്യങ്ങളുമായി സാധ്യമാകും.

തയ്‌വാൻ, ജപ്പാൻ, തായ്‌ലൻഡ്, മലേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം അടക്കമുള്ള രാജ്യങ്ങളുമായി യുപിഐ ബന്ധിപ്പിക്കാനുള്ള നടപടികൾ വിവിധ ഘട്ടങ്ങളിലാണ്.

സിംഗപ്പൂരുമായുള്ള യുപിഐ ബന്ധിപ്പിക്കൽ ഫെബ്രുവരിയിൽ പൂർത്തിയായിരുന്നു.

X
Top