‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് 

സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന്റെ പലിശയ്ക്ക് ടിഡിഎസ്

കോഴിക്കോട്: സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന്റെ പലിശയ്ക്കും ടിഡിഎസ് നിർബന്ധമാക്കി ആദായനികുതി വകുപ്പ്. ഇതിനായി സംഘങ്ങൾക്കു നോട്ടിസ് നൽകിത്തുടങ്ങി.

50 കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള സഹകരണ സംഘങ്ങൾ നിക്ഷേപ പലിശയ്ക്ക് സ്രോതസ്സിൽ നിന്നുള്ള നികുതി (ടിഡിഎസ്) നിർബന്ധമായും പിടിക്കണം. മുതിർന്ന പൗരന്മാർക്ക് ഒരു വർഷം നൽകുന്ന പലിശ ഒരു ലക്ഷം രൂപയിൽ കൂടിയാലോ മറ്റുള്ളവർക്ക് 50,000 രൂപയിൽ കൂടിയാലോ ടിഡിഎസ് പിടിച്ചിരിക്കണം. വീഴ്ച വരുത്തിയാൽ കനത്ത പിഴ ഈടാക്കുമെന്നും നോട്ടിസിൽ സൂചിപ്പിക്കുന്നു.

2020ൽ ടിഡിഎസ് നിർബന്ധമാക്കി കൊണ്ടുവന്ന കേന്ദ്ര നിയമഭേദഗതിക്കെതിരെ സഹകരണ സംഘങ്ങൾ നൽകിയ ഹർജികൾ കഴിഞ്ഞ ഒക്ടോബറിൽ ഹൈക്കോടതി തള്ളിയിരുന്നു.

ഇതോടെയാണ് ഇപ്പോൾ നോട്ടിസ് നൽകിത്തുടങ്ങിയത്. 2025 ഒക്ടോബർ 26 മുതൽ നൽകുന്ന നിക്ഷേപ പലിശയ്ക്ക് ഇത് ബാധകമാകും. സാധാരണ പലിശയ്ക്ക് 10%, പാൻ കാർഡ് വിവരങ്ങൾ നൽകാത്തവരുടെ പലിശയ്ക്ക് 20% എന്ന നിരക്കിലാണു നികുതി ഈടാക്കേണ്ടത്.

അതേസമയം, സംഘത്തിന്റെ വിറ്റുവരവ് കണക്കാക്കാൻ വരുമാനവും വിൽപനയും മാത്രം കണക്കാക്കണമെന്നാണു സംഘങ്ങളുടെ ആവശ്യം. നിക്ഷേപത്തെ വരുമാനമായി കണക്കാക്കിയാൽ കേരളത്തിലെ മിക്കവാറും സംഘങ്ങൾ ഈ പരിധിയിൽ ഉൾപ്പെടുമെന്നും ചൂണ്ടിക്കാട്ടുന്നു.

X
Top