2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

യുപിഐ ഇടപാടിൽ ഫീസ് ഈടാക്കുക വ്യാപാരികളിൽനിന്ന്

മുംബൈ: യുപിഐ ഇടപാടുകളിൽ ഉപഭോക്താക്കൾക്കുള്ള സൗജന്യം തുടരുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഫീസ് ഈടാക്കുന്നുണ്ടെങ്കിൽ അത് വ്യാപാരികളിൽനിന്ന് മാത്രമായിരിക്കും. ബാങ്കുകൾക്കും ഫിൻടെക് സ്ഥാപനങ്ങൾക്കും ഡിജിറ്റൽ ഇടപാടുകൾക്കുള്ള സൗകര്യവും സുരക്ഷയും ഒരുക്കുന്നതിന് ഇത്തരത്തിൽ ഈടാക്കുന്ന ഫീസ് ഉപകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ടാക്‌സേഷൻ ആൻഡ് അദർ ലോസ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകൾ പരിഹരിക്കാനാണ് ധനമന്ത്രി ഈ വിശദീകരണം നൽകിയത്. അതേസമയം, വ്യാപാരികൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) ബാധകമാകും.

ഡിജിറ്റൽ പണമിടപാടുകൾ പ്രൊസസ് ചെയ്യുന്നതിനായി ബാങ്കുകളും പേയ്‌മെന്റ് സേവന ദാതാക്കളും വ്യാപാരികളിൽനിന്ന് ഈടാക്കുന്ന തുകയാണ് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്. ഇടപാട് നടത്തുന്ന ഉപഭോക്താക്കൾക്കല്ല, വ്യാപാരികൾക്കാണ് ഇത് ബാധകമാകുക.

യുപിഐ, നാഷണൽ പേയ്‌മെന്റ് കോർപറേഷൻ (എൻപിസിഐ) എന്നിവയായിരിക്കും എംഡിആർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുക. നിയമപ്രകാരം ഫീസ് ഈടാക്കാനുള്ള അനുമതിയാണ് ഭേദഗതിവഴി ലഭിക്കുക.

സാങ്കേതികവിദ്യ നവീകരിക്കുന്നതിനും ഡിജിറ്റൽ ഇടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും ഫിൻടെക് സ്ഥാപനങ്ങൾക്ക് ഈ തുക ഉപയോഗിക്കാം. അതേസമയം, വ്യാപാരികളിൽനിന്ന് ഈടാക്കുന്ന ഫീസ് ഉപഭോക്താക്കളുടെമേൽ വരുമെന്ന ആശങ്ക ഇനിയും ബാക്കിനിൽക്കുന്നുണ്ട്.

പുതിയ ബില്ല് യുപിഐ ഇടപാടുകൾക്കുള്ള സൗജന്യം ഇല്ലാതാക്കുമെന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ ആരോപണത്തിനായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.
യുപിഐ സംവിധാനത്തിന്റെ നവീകരണത്തിനും സാങ്കേതിക മികവിനും വേണ്ടിയുള്ള സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തുകയെന്നതാണ് ഭേദഗതിയുടെ ലക്ഷ്യം.

പാർലമെന്റിൽ ബില്ല് പാസാകുന്നതോടെ എൻപിസിഐ ആയിരിക്കും ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.

X
Top