യുദ്ധ പ്രതിസന്ധി: കരകയറാൻ 2.5 ലക്ഷം കോടി രൂപയുടെ പാക്കേജ്റെക്കാഡ് ഉയരത്തില്‍ ഇന്ത്യൻ കയറ്റുമതിഇന്ത്യയിൽ ഇന്ധനവില വര്‍ധന അനിവാര്യമെന്ന് ഐഎംഎഫ്ബ്രഹ്മോസ് മിസൈല്‍ വിയറ്റ്‌നാമിന് വില്‍ക്കാന്‍ ഇന്ത്യ; 6000 കോടിയുടെ കരാറെന്ന് സൂചനസേവന മേഖലയിൽ മുന്നേറ്റം; അഞ്ച് മാസത്തെ ഉയര്‍ന്ന വളര്‍ച്ച

ബാറ്ററി വിപ്ലവത്തിനായി വമ്പന്‍ നിക്ഷേപവുമായി ടാറ്റയും ജെഎസ്ഡബ്ല്യുവും

മുംബൈ: ഇന്ത്യന്‍ വൈദ്യുത വാഹന വിപണിയില്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ടാറ്റ ഗ്രൂപ്പും ജെഎസ്ഡബ്ല്യു ഗ്രൂപ്പും. ബാറ്ററി, ഇലക്ട്രിക് വാഹന സാങ്കേതികവിദ്യകളില്‍ ചൈനീസ് കമ്പനികള്‍ക്കുള്ള ആധിപത്യം തകര്‍ക്കാന്‍ ഏകദേശം 1 ബില്യണ്‍ ഡോളര്‍ (ഏകദേശം 8,300 കോടി രൂപ) നിക്ഷേപിക്കാനാണ് ഈ രണ്ട് വമ്പന്‍മാരും ലക്ഷ്യമിടുന്നത്.

ആഭ്യന്തരമായി സ്വന്തം വൈദഗ്ദ്ധ്യം വളര്‍ത്തിയെടുക്കുന്നതിലൂടെ നിര്‍ണ്ണായക സാങ്കേതികവിദ്യകള്‍ക്കായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം.

ടാറ്റ ഗ്രൂപ്പിന്റെ ബാറ്ററി യൂണിറ്റായ ‘അഗ്രാറ്റസ് ലിമിറ്റഡ്’ ബംഗളൂരുവില്‍ അത്യാധുനിക ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കുന്നതിനായി 400 മില്യണ്‍ ഡോളറിലധികം ചെലവഴിക്കും. നിലവില്‍ ചൈനയുടെ കൈവശമുള്ള ലിഥിയം അയണ്‍ ഫോസ്ഫേറ്റ് പോലുള്ള നൂതന ബാറ്ററി സാങ്കേതികവിദ്യകള്‍ ഇന്ത്യയില്‍ തന്നെ വികസിപ്പിക്കാനാണ് ടാറ്റയുടെ ശ്രമം. സ്വന്തമായി ബൗദ്ധിക സ്വത്തവകാശം നേടിയെടുക്കുന്നതിലൂടെ ആഗോള വിപണിയില്‍ ഇന്ത്യയുടെ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും.

ശതകോടീശ്വരന്‍ സജ്ജന്‍ ജിന്‍ഡാലിന്റെ നേതൃത്വത്തിലുള്ള ജെഎസ്ഡബ്ല്യു മോട്ടോഴ്സ് മഹാരാഷ്ട്രയില്‍ പുതിയ ഗവേഷണ കേന്ദ്രത്തിനായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും.

അന്താരാഷ്ട്ര നിലവാരമുള്ള സാങ്കേതികവിദ്യ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കും റോഡുകള്‍ക്കും അനുയോജ്യമായ രീതിയില്‍ മാറ്റിയെടുക്കുക എന്നതാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യം. കണക്റ്റഡ് വാഹന സംവിധാനങ്ങളും സ്വന്തം സോഫ്റ്റ്വെയറുകളും വികസിപ്പിക്കുന്നതിലൂടെ വിദേശ കമ്പനികളുടെ ഇടപെടല്‍ കുറയ്ക്കാന്‍ ജെഎസ്ഡബ്ല്യുവിന് സാധിക്കും.

നിര്‍ണ്ണായക സാങ്കേതികവിദ്യകള്‍ പങ്കുവെക്കുന്നതില്‍ ചൈന കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ കമ്പനികളുടെ ഈ നീക്കം. ചൈനീസ് പങ്കാളികളുമായി സഹകരിക്കുന്ന പല ഇന്ത്യന്‍ കമ്പനികളും നിലവില്‍ സുരക്ഷാ പരിശോധനകളും സാങ്കേതികവിദ്യ കൈമാറുന്നതിലെ കാലതാമസവും നേരിടുന്നുണ്ട്. ഈ പ്രതിസന്ധികള്‍ മറികടക്കാന്‍ സ്വന്തമായി ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങുകയല്ലാതെ മറ്റ് പോംവഴികളില്ലെന്നാണ് വ്യവസായ ലോകത്തിന്റെ വിലയിരുത്തല്‍.

ബാറ്ററി നിര്‍മ്മാണത്തിലെ സ്വയംപര്യാപ്തത കൈവരിക്കുന്നതോടെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വില ഗണ്യമായി കുറയാന്‍ സാധ്യതയുണ്ട്. ടാറ്റയുടെയും ജെഎസ്ഡബ്ല്യുവിന്റെയും ഈ വന്‍ നിക്ഷേപങ്ങള്‍ ഇന്ത്യയെ ആഗോള ഇവി ഹബ്ബായി മാറ്റാനുള്ള സര്‍ക്കാരിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കും.

വരും വര്‍ഷങ്ങളില്‍ ലോകമെമ്പാടുമുള്ള ഓട്ടോമൊബൈല്‍ വിപണിയില്‍ ഇന്ത്യന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബാറ്ററികള്‍ വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

X
Top