പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തില്‍ സ്തംഭിച്ച് നിര്‍മാണരംഗംബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കംഎണ്ണ വാങ്ങുന്നതിനായി നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടില്ലെന്ന് യുഎസ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടി2027ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5% ആയിരിക്കുമെന്ന് റിപ്പോർട്ട്

തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് 363 കോടി രൂപ സമാഹരിച്ചു

കൊച്ചി: പ്രാരംഭ പബ്ലിക് ഓഫറിംഗിന് (ഐ‌പി‌ഒ) മുന്നോടിയായി ആങ്കർ നിക്ഷേപകരിൽ നിന്ന് 363 കോടി രൂപ സമാഹരിച്ചതായി സ്വകാര്യ മേഖലയിലെ വായ്പാ ദാതാവായ തമിഴ്‌നാട് മെർക്കന്റൈൽ ബാങ്ക് അറിയിച്ചു. ആങ്കർ നിക്ഷേപകർക്ക് 71.28 ലക്ഷം ഇക്വിറ്റി ഷെയറുകൾ 510 രൂപ നിരക്കിൽ അനുവദിക്കാൻ കമ്പനി തീരുമാനിച്ചതായി ബി‌എസ്‌ഇ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്‌ത സർക്കുലർ കാണിക്കുന്നു.

സൊസൈറ്റി ജനറൽ, നോമുറ സിംഗപ്പൂർ, ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് കമ്പനി, മാക്സ് ലൈഫ് ഇൻഷുറൻസ് കമ്പനി, കൊട്ടക് മഹീന്ദ്ര ലൈഫ് ഇൻഷുറൻസ് കമ്പനി, മണിവൈസ് ഫിനാൻഷ്യൽ സർവീസസ് എന്നിവ ആങ്കർ നിക്ഷേപകരിൽ ഉൾപ്പെടുന്നു. 1.58 കോടി ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂ ആണ് ഐപിഒ. ഓഹരിയൊന്നിന് 500-525 രൂപ വിലയുള്ള ഇഷ്യൂ പൊതു സബ്‌സ്‌ക്രിപ്‌ഷനായി സെപ്റ്റംബർ 5-ന് തുറന്ന് സെപ്റ്റംബർ 7-ന് അവസാനിക്കും.

ബാങ്ക് ഐപിഒ വഴി 831.6 കോടി രൂപ സമാഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തൂത്തുക്കുടി ആസ്ഥാനമായുള്ള ബാങ്ക് ഭാവി മൂലധന ആവശ്യങ്ങൾ നിറവേറ്റുന്നതിനായും മൂലധന അടിത്തറ വർദ്ധിപ്പിക്കുന്നതിനായും ഇഷ്യൂവിൽ നിന്നുള്ള വരുമാനം വിനിയോഗിക്കാൻ ഉദ്ദേശിക്കുന്നു.

ഏകദേശം 100 വർഷത്തെ ചരിത്രമുള്ള രാജ്യത്തെ ഏറ്റവും പഴയ സ്വകാര്യ ബാങ്കുകളിലൊന്നാണ് തമിഴ്നാട് മെർക്കന്റൈൽ ബാങ്ക്. ഇത് പ്രാഥമികമായി എംഎസ്എംഇ, കാർഷിക, റീട്ടെയിൽ ഉപഭോക്താക്കൾക്ക് വിപുലമായ ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ബാങ്കിന് നിലവിൽ 509 ശാഖകളും 5.08 ദശലക്ഷത്തിന്റെ ഉപഭോക്തൃ അടിത്തറയുമാണുള്ളത്.

X
Top