റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി വർധിച്ചുവിലക്കയറ്റത്തോതിൽ വീണ്ടും വർധന; ചീത്തപ്പേരിന്റെ ‘ടോപ് 5ൽ’ നിന്ന് കേരളം ഇക്കുറിയും രക്ഷപ്പെട്ടുഎം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്

ശ്രീ ലോട്ടസ്‌ ഡെവലപ്പേഴ്‌സ്‌ ഐപിഒ ജൂലായ്‌ 30 മുതല്‍

ശ്രീ ലോട്ടസ്‌ ഡെവലപ്പേഴ്‌സ്‌ ആന്റ്‌ റിയാല്‍റ്റി ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ജൂലായ്‌ 30ന്‌ തുടങ്ങും. ഓഗസ്റ്റ്‌ ഒന്ന്‌ വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 140-150 രൂപയാണ്‌ ഇഷ്യു വില. 100 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ഓഗസ്റ്റ്‌ ആറിന്‌ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും.

ശ്രീ ലോട്ടസ്‌ ഡെവലപ്പേഴ്‌സ്‌ 792 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌. ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്‌) വഴി പ്രൊമോട്ടര്‍മാരും നിലവിലുള്ള ഓഹരിയുടമകളും ഓഹരി വില്‍പ്പന നടത്തുന്നില്ല. ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 550 കോടി രൂപ സബ്‌സിഡറികള്‍ക്ക്‌ വകയിരുത്തും.

സബ്‌സിഡറികളുടെ പദ്ധതി ചെലവിനായി ഈ തുക വിനിയോഗിക്കും.

ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ്‌ കമ്പനിയാണ്‌ ശ്രീ ലോട്ടസ്‌ ഡെവലപ്പേഴ്‌സ്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 227.89 കോടി രൂപയാണ്‌ കമ്പനിയുടെ ലാഭം. ഇത്‌ 2023-24ല്‍ 119.81 കോടി രൂപയായിരുന്നു.

വരുമാനം 461.58 കോടി രൂപയില്‍ നിന്നും 549.68 കോടി രൂപയായി ഉയര്‍ന്നു. 122.13 കോടി രൂപയാണ്‌ കമ്പനിയുടെ മൊത്തം കടം. 34 ശതമാനം പ്രീമിയത്തോടെയാണ്‌ ശ്രീ ലോട്ടസ്‌ ഡെവലപ്പേഴ്‌സിന്റെ ഓഹരികള്‍ ഗ്രേ മാര്‍ക്കറ്റില്‍ വ്യാപാരം ചെയ്യുന്നത്‌.

ഈ ഐപിഒ മികച്ച ലിസ്റ്റിംഗ്‌ നേട്ടം നല്‍കാന്‍ സാധ്യതയുണ്ടെന്ന സൂചനയാണ്‌ ഇത്‌ നല്‍കുന്നത്‌.

X
Top