ഇൻഫോപാർക്ക് ഫേസ്-4 വികസനം അന്തിമഘട്ടത്തിൽ; വമ്പൻ ഐ.ടി–കൊമേഴ്സ്യൽ പദ്ധതികൾ ഒരുങ്ങുന്നുഇന്ത്യയിലെ സ്വത്ത് വിറ്റ് പണം വിദേശത്തേക്ക് മാറ്റാന്‍ പ്രവാസികള്‍കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നു

ഇ20 പെട്രോള്‍: വാഹനങ്ങളിലെ റബ്ബര്‍ ഘടകങ്ങള്‍ മാറ്റേണ്ടി വരുമെന്ന് ഗഡ്കരി

ന്യൂഡല്‍ഹി: ഇ20 പെട്രോള്‍ ഉപയോഗിക്കുമ്പോള്‍ ചില റബ്ബര്‍ ഘടകങ്ങളും ഗാസ്‌കറ്റുകളും മാറ്റേണ്ടി വരുമെന്ന് കേന്ദ്രഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. 2005 ഏപ്രില്‍ ഒന്ന് മുതല്‍ 2016 പുറത്തിറങ്ങിയ വാഹനങ്ങളിലാണ് പാര്‍ട്‌സുകള്‍ മാറ്റേണ്ടി വരിക. രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് ഗഡ്്കരിയുടെ പരാമര്‍ശം.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം, സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍, ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവര്‍ ചേര്‍ന്ന് ഇതുസംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ട്.

പഠനങ്ങളില്‍ എന്‍ജിനില്‍ മാറ്റം വരുത്തണമെന്ന നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് ഗഡ്കരി വെളിപ്പെടുത്തി. ഇതുമൂലം മൈജേ് നഷ്ടമോ പവര്‍ കുറവോ വാഹനങ്ങള്‍ക്ക് ഉണ്ടാവില്ലെന്നും ഗഡ്കരി രാജ്യസഭയില്‍ നല്‍കിയ മറുപടി വ്യക്തമാക്കുന്നു.

എന്നാല്‍, 2005നും 2016നും ഇടയില്‍ പുറത്തിറക്കിയ വാഹനങ്ങളുടെ റബ്ബര്‍പാര്‍ട്ടുകള്‍ ഗാസ്‌കറ്റുകള്‍ എന്നിവ മാറ്റേണ്ടി വന്നേക്കാമെന്നും ഗഡ്കരി വ്യക്തമാക്കിയിട്ടുണ്ട്. ഇ20 പെട്രോളിനെതിരായ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ഗഡ്കരിയുടെ വിശദീകരണം.

X
Top