കടക്കെണിയിൽനിന്ന് കരകയറാൻ കടുത്ത നിയന്ത്രണങ്ങൾ; കിഫ്ബിയെ പൊളിച്ചെഴുതണം, ബെവ്‌കോ- സപ്ലൈകോ ലയനം പരിഗണിക്കണംകിഫ്ബി വായ്പകൾ വൻ ബാധ്യത, 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലെന്ന് ധവളപത്രം80 ശതമാനവും ചെലവാകുന്നത് ശമ്പളത്തിനും പെൻഷനും പലിശക്കും; വിരമിക്കൽ പ്രായം കേന്ദ്ര മാതൃകയിൽ ഉയർത്തണമെന്നും ധവളപത്രംധവള പത്രത്തിന്റെ ഉള്ളടക്കം പുറത്ത്; സംസ്ഥാനത്തിന്‍റെ കടബാധ്യത 5.07 ലക്ഷം കോടി രൂപ, ട്രഷറി പ്രതിസന്ധി രൂക്ഷംഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ കല്ലുകടി

രണ്ടാം വന്ദേഭാരത് റൂട്ട് കേരളത്തില്‍ത്തന്നെ

കണ്ണൂര്: രണ്ടാം വന്ദേഭാരതിന്റെ അന്തിമ റൂട്ട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അത് കേരളത്തിലൂടെയെന്ന് ഉറപ്പിച്ചു. മംഗളൂരു-കാസര്കോട് സെക്ഷനില് വന്ദേഭാരതിന്റെ സൂചനാ ബോര്ഡുകള് സ്ഥാപിച്ചു.

ലോക്കോപൈലറ്റുമാര്ക്ക് എന്ജിന് വൈദ്യുതി ഓഫാക്കാനുള്ള നിര്ദേശം നല്കുന്ന ബോര്ഡുകളാണിവ. വന്ദേഭാരത് മംഗളൂരുവില് തുടങ്ങി കാസര്കോട് വഴി കേരളത്തിലൂടെ ഓടിക്കുമെന്നതിന്റെ സൂചനയാണിത്.

ത്രീ ഫേസ് വൈദ്യുതിയുടെ അറിയിപ്പ് സാധാരണ തീവണ്ടി എന്ജിന്, മെമു, വന്ദേ ഭാരത് എന്നിവയ്ക്ക് പ്രത്യേക സംവിധാനമാണ്. നിലവില് തിരുവനന്തപുരം-കാസര്കോട് വരെ വന്ദേ ഭാരത് ഓടുന്നതിനാല് ബോര്ഡുണ്ട്.

കഴിഞ്ഞദിവസം കാസര്കോട്-മംഗളൂരു സെക്ഷനില് ബോര്ഡുകള് സ്ഥാപിച്ചു. മംഗളൂരു-തിരുവനന്തപുരം, മംഗളൂരു-കോട്ടയം, മംഗളൂരു-എറണാകുളം, മംഗളൂരു-കോയമ്പത്തൂര് എന്നീ റൂട്ടുകളാണ് പരിഗണനയിലുള്ളത്.

X
Top