ക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനംനേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമം

സ്‌പൈസ് ജെറ്റ് 270 കോടി കലാനിധി മാരന് നൽകണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: സ്‌പൈസ് ജെറ്റിന്റെ 270 കോടി രൂപയുടെ ബാങ്ക് ഗാരന്റി ഉടൻ കാശാക്കി പണം കലാനിധി മാരന് നൽകണമെന്ന് സുപ്രീംകോടതി.

കലാനിധി മാരനും അദ്ദേഹത്തിന്റെ കൽ എയർവേസിനുമുള്ള 578 കോടി രൂപയുടെ കുടിശ്ശികയിലേക്ക് ഈ തുക വകയിരുത്താമെന്നും ബെഞ്ച് വ്യക്തമാക്കി. ഇടക്കാല വിധിയുടെ പലിശ ഇനത്തിൽ 75 കോടി രൂപ മൂന്നുമാസത്തിനകം നൽകാനും നിർദേശിച്ചു.

578 കോടി രൂപ നൽകാനായിരുന്നു നേരത്തേ ഡൽഹി ഹൈകോടതി വിധിച്ചത്. അതിൽ 308 കോടി രൂപ ഇതിനകം നൽകി. ശേഷിക്കുന്ന തുകയും പലിശയും നൽകാനാണ് സുപ്രീംകോടതി വിധി.

ഓഹരി കൈമാറ്റത്തർക്കവുമായി ബന്ധപ്പെട്ട് 243 കോടി രൂപ പലിശയായി നിക്ഷേപിക്കാൻ എയർലൈൻസിനോട് 2020 നവംബർ രണ്ടിന് ഉത്തരവിട്ടിരുന്നു.

ഇതിനെതിരെ സ്‌പൈസ് ജെറ്റ് നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

X
Top