എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

സ്‌പൈസ് ജെറ്റ് 270 കോടി കലാനിധി മാരന് നൽകണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: സ്‌പൈസ് ജെറ്റിന്റെ 270 കോടി രൂപയുടെ ബാങ്ക് ഗാരന്റി ഉടൻ കാശാക്കി പണം കലാനിധി മാരന് നൽകണമെന്ന് സുപ്രീംകോടതി.

കലാനിധി മാരനും അദ്ദേഹത്തിന്റെ കൽ എയർവേസിനുമുള്ള 578 കോടി രൂപയുടെ കുടിശ്ശികയിലേക്ക് ഈ തുക വകയിരുത്താമെന്നും ബെഞ്ച് വ്യക്തമാക്കി. ഇടക്കാല വിധിയുടെ പലിശ ഇനത്തിൽ 75 കോടി രൂപ മൂന്നുമാസത്തിനകം നൽകാനും നിർദേശിച്ചു.

578 കോടി രൂപ നൽകാനായിരുന്നു നേരത്തേ ഡൽഹി ഹൈകോടതി വിധിച്ചത്. അതിൽ 308 കോടി രൂപ ഇതിനകം നൽകി. ശേഷിക്കുന്ന തുകയും പലിശയും നൽകാനാണ് സുപ്രീംകോടതി വിധി.

ഓഹരി കൈമാറ്റത്തർക്കവുമായി ബന്ധപ്പെട്ട് 243 കോടി രൂപ പലിശയായി നിക്ഷേപിക്കാൻ എയർലൈൻസിനോട് 2020 നവംബർ രണ്ടിന് ഉത്തരവിട്ടിരുന്നു.

ഇതിനെതിരെ സ്‌പൈസ് ജെറ്റ് നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

X
Top