ഗള്‍ഫില്‍ നിന്നുള്ള പ്രവാസി തിരിച്ചു വരവിനെ കുറിച്ചുള്ള പുതിയ ഡാറ്റ പുറത്ത്പശ്ചിമേഷ്യൻ പ്രതിസന്ധി: 5 കിലോ എൽപിജി സിലിണ്ടറുകൾ വ്യാപകമാക്കാൻ കേന്ദ്രം7 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇറാന്റെ വമ്പന്‍ എണ്ണക്കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖത്ത്ക്രൂഡ് ഓയിൽ പ്രതിസന്ധി നേരിടാൻ ഇന്ത്യയുടെ സഹായം തേടി ബംഗ്ലദേശ്ഇന്ത്യ-യുകെ വ്യാപാര കരാര്‍ മെയ് മുതല്‍

രൂപയുടെ മൂല്യതകര്‍ച്ച ഓഹരി നിക്ഷേപത്തെ എങ്ങനെ ബാധിക്കും?

മുംബൈ: രൂപയുടെ മൂല്യം ഇന്നലെ എക്കാലത്തെയും താഴ്‌ന്ന നിലവാരത്തിലേക്ക്‌ ഇടിഞ്ഞ്‌ റെക്കോഡ്‌ സൃഷ്‌ടിച്ചു. അതേ സമയം ഓഹരി വിപണിയെ ഈ മൂല്യതകര്‍ച്ച ഇന്നലെ കാര്യമായി ബാധിച്ചില്ല.

രൂപയുടെ മൂല്യം ആദ്യമായി ഡോളറിനെതിരെ 83ന്‌ താഴേക്ക്‌ ഇടിഞ്ഞു. ഈ വര്‍ഷം ഇതുവരെ യുഎസ്‌ ഡോളറിനെതിരെ രൂപയുടെ മൂല്യം 11 ശതമാനമാണ്‌ ഇടിഞ്ഞത്‌. അതേ സമയം നിഫ്‌റ്റി 2022ല്‍ ഒരു ശതമാനം ഉയരുകയാണ്‌ ചെയ്‌തത്‌.

ഇന്നലെ രാവിലെ രൂപയുടെ മൂല്യം 83.075 വരെയാണ്‌ ഇടിഞ്ഞത്‌. ഡോളര്‍ സൂചിക ശക്തിയാര്‍ജിച്ചതാണ്‌ വിവിധ കറന്‍സികളുടെ മൂല്യത്തിലെ ഇടിവിന്‌ വഴിവെച്ചത്‌. രൂപയുടെ മൂല്യം ഇടിയുമ്പോള്‍ പൊതുവെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന നടത്തുകയാണ്‌ ചെയ്യാറുള്ളത്‌.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഈ വര്‍ഷം ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 1.76 ലക്ഷം കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌ നടത്തിയത്‌.

അതേ സമയം രൂപ എക്കാലത്തെയും താഴ്‌ന്ന നിലവാരത്തിലെത്തിയിട്ടും ഓഹരി വിപണിയെ ദൗര്‍ബല്യം ബാധിച്ചില്ല. സാങ്കേതികമായ താങ്ങുനിലവാരങ്ങളില്‍ വിപണിക്ക്‌ പിന്തുണ ലഭിക്കുന്നുണ്ട്‌.

യുഎസിലെ പണപ്പെരുപ്പം, യുകെ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, യൂറോപ്പില്‍ മാന്ദ്യം ഉണ്ടാകാനുള്ള ഉയര്‍ന്ന സാധ്യത, റഷ്യ-ഉക്രെയ്‌ന്‍ യുദ്ധം തുടങ്ങിയ പ്രതികൂല ഘടകങ്ങള്‍ നിലനില്‍ക്കുമ്പോഴാണ്‌ രൂപയുടെ മൂല്യതകര്‍ച്ചയും സംഭവിക്കുന്നത്‌.

രൂപയുടെ മൂല്യം 84ല്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ്‌ അനലിസ്റ്റുകള്‍ ചൂണ്ടികാട്ടുന്നത്‌.

X
Top