രാജ്യത്ത് ഇന്ധനവില വീണ്ടും വർ‌ധിപ്പിച്ചു; നാലുദിവസത്തിനിടെ വിലകൂട്ടിയത് രണ്ടാംതവണറഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകിയ ഇളവ് നീട്ടി ട്രംപ് സർക്കാർകേരളത്തിലുടനീളം ആവശ്യത്തിന് ഇന്ധനലഭ്യത ഉറപ്പാക്കിയതായി പൊതുമേഖലാ എണ്ണക്കമ്പനികൾപെട്രോൾ കയറ്റുമതിക്ക് വിൻഡ്ഫോൾ ടാക്സ് ഏർപ്പെടുത്തി കേന്ദ്രം; ഡീസൽ തീരുവ കുറച്ചുപ്ലാറ്റിനം ഇറക്കുമതി തീരുവ കുത്തനെ കൂട്ടി; രാജ്യത്ത് കാറുകളുടെയും വാണിജ്യ വാഹനങ്ങളുടെയും വില കൂടിയേക്കും

അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; റെക്കോർഡ് താഴ്ന്ന നിരക്കായ 96.38ൽ

മുംബൈ: മിഡിൽ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിക്കുന്നതും ഇന്ത്യൻ രൂപയ്ക്ക് വൻ തിരിച്ചടിയാകുന്നു. ചൊവ്വാഴ്ച രാവിലെ അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 18 പൈസ ഇടിഞ്ഞ് 96.38 എന്ന എക്കാലത്തെയും താഴ്ന്ന നിരക്കിലെത്തി. കഴിഞ്ഞ തിങ്കളാഴ്ചത്തെ വ്യാപാരത്തിനിടയിൽ ഇത് 96.39 എന്ന റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ഫെബ്രുവരി അവസാനം ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷം രൂപയുടെ മൂല്യത്തിൽ 5 ശതമാനത്തിലധികം ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഇതിൽ 2.2 ശതമാനവും കഴിഞ്ഞ ആഴ്ചയിലാണ് കുറഞ്ഞത്.

അമേരിക്കയും ഇറാനും ഉൾപ്പെടുന്ന ആഗോള അനിശ്ചിതത്വവും ശക്തമായ ഡോളറും രൂപയെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നുണ്ടെന്ന് ഫോറെക്സ് വ്യാപാരികൾ വ്യക്തമാക്കുന്നു. വരും ദിവസങ്ങളിൽ യുഎസ്ഡി-ഐഎൻആർ നിരക്ക് 96 മുതൽ 96.60 വരെയാകാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

അസംസ്‌കൃത എണ്ണവില ഉയരുന്നത് ഇന്ത്യയെപ്പോലുള്ള വിപണികളിൽ ഇറക്കുമതി ചെലവ് വർദ്ധിപ്പിക്കുകയും ഡോളർ പുറത്തേക്ക് ഒഴുകാൻ കാരണമാവുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും, റിസർവ് ബാങ്ക് വിപണിയിൽ ഇടപെടുന്നതും സ്വർണ്ണം, വെള്ളി എന്നിവയുടെ ഇറക്കുമതിയിൽ വരുത്തിയേക്കാവുന്ന നിയന്ത്രണങ്ങളും രൂപയുടെ മൂല്യം വലിയ തോതിൽ തകരാതെ പിടിച്ചുനിർത്തിയേക്കും.

രൂപയുടെ മൂല്യം ഇടിയുമ്പോഴും രാജ്യത്തെ ഓഹരി വിപണി ആദ്യഘട്ടത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബെഞ്ച്മാർക്ക് സൂചികകളായ എൻഎസ്ഇ നിഫ്റ്റി 50 23,682.40 എന്ന നിലവാരത്തിലും, ബിഎസ്ഇ സെൻസെക്സ് 75,471.46 എന്ന നിലവാരത്തിലും നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.

വിദേശ സ്ഥാപന നിക്ഷേപകർ തുടർച്ചയായി വിപണിയിൽ നിക്ഷേപം തുടരുന്നതും വിപണിക്ക് അനുകൂല ഘടകമാണ്.

X
Top