പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

$5 ബില്യണ്‍ സിന്‍ഡിക്കേറ്റഡ് വായ്പ സമാഹരിച്ച് റിലയന്‍സും ജിയോയും

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും അതിന്‍റെ ടെലികോം വിഭാഗമായ ജിയോ ഇന്‍ഫോകോമും ചേര്‍ന്ന് $5 ബില്യണ്‍ വിദേശ കറന്‍സി വായ്പയായി സമാഹരിച്ചു, ഇത് ഇന്ത്യയുടെ കോര്‍പ്പറേറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സിന്‍ഡിക്കേറ്റഡ് വായ്പയാണെന്ന് വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞയാഴ്ചയാണ് 55 ബാങ്കുകളില്‍ നിന്നായി $3 ബില്യണ്‍ വായ്പ നേടിയത്. ഇതിനു പുറമേ 18 ബാങ്കുകളില്‍ നിന്നായി ജിയോ $2 ബില്യണ്‍ വായ്പ സമാഹരിച്ചു.

മാര്‍ച്ച് 31നാണ് $3 ബില്യണ്‍ന്‍റെ വായ്പാ നടപടികള്‍ പൂര്‍ത്തിയായത്. അധിക വായ്പയായ $2 ബില്യണ്‍ ഏപ്രില്‍ 3ന് ലഭ്യമായിയെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

റിലയന്‍സ് വായ്പാ തുക പ്രധാനമായും മൂലധന ചെലവുകള്‍ക്കായി ചെലവിടുക. രാജ്യവ്യാപകമായി 5ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കുന്നതിനായാണ് ജിയോ വായ്പാ തുക വിനിയോഗിക്കുക.

$2 ബില്യണ്‍ന്‍റെ അധിക വായ്പ റിലയന്‍സിനും ജിയോക്കും ഇടയില്‍ തുല്യമായി വിഭജിക്കപ്പെടുമെന്നാണ് സൂചന.

$3 ബില്യണ്‍ന്‍റെ പ്രൈമറി വായ്പയില്‍ ബാങ്ക് ഓഫ് അമേരിക്ക, എച്ച്എസ്ബിസി, എംയുഎഫ്ജി, സിറ്റി, എസ്എംബിസി, മിസുഹോ, ക്രെഡിറ്റ് അഗ്രികോള്‍ എന്നിങ്ങനെയുള്ള ആഗോള വമ്പന്‍മാരും രണ്ട് ഡസനോളം തായ് വാനീസ് ബാങ്കുകളും ഉള്‍പ്പെടുന്നു.

$3 ബില്യണ്‍ വായ്പയുടെ സിന്‍ഡിക്കേറ്റില്‍ ഉള്‍പ്പെട്ട 55 വായ്പാദാതാക്കളില്‍ 15 പേര്‍ $2 ബില്യണ്‍ വായ്പയിലും പങ്കാളികളാണ്.

X
Top