ഇന്ധന ശേഖരം കണ്ടെത്താൻ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍; രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ 3ഡി സീസ്മിക് സര്‍വേ നടത്തുംകേരളത്തിന്റെ മെഡിക്കല്‍ ടൂറിസത്തിന് തിരിച്ചടിയായി പശ്ചിമേഷ്യന്‍ പ്രതിസന്ധിഇന്ത്യൻ മാമ്പഴങ്ങളുടെ കയറ്റുമതി ജപ്പാൻ നിരോധിച്ചു; അണുവിമുക്തമാക്കുന്നതിൽ ഗുരുതര വീഴ്ചവളർച്ചയിൽ റെക്കോർഡ് നേട്ടവുമായി എംഎസ്എംഇകൾഊർജ്ജ മേഖലയിൽ ഇന്ത്യയ്ക്ക് ചരിത്ര കുതിപ്പ്; 2026-ൽ നിക്ഷേപം റെക്കോർഡ് 170 ബില്യൺ ഡോളറിലെത്തും

യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് കുതിപ്പ്

മുംബൈ: ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് വിപ്ലവകരമായ മുന്നേറ്റം തുടരുന്നു. 2026 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (UPI) വഴിയുള്ള ഇടപാടുകള്‍ സര്‍വകാല റെക്കോര്‍ഡിലെത്തി.

നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 29.53 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്. മാര്‍ച്ചില്‍ ആകെ 2,264 കോടി (22.64 billion) ഇടപാടുകളാണ് നടന്നത്.

ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന പ്രതിമാസ കണക്കാണിത്.

2026 ഫെബ്രുവരിയില്‍ ഇത് 2,039 കോടി ഇടപാടുകളും 26.84 ലക്ഷം കോടി രൂപ മൂല്യവുമായിരുന്നു. അതില്‍ നിന്നുള്ള വലിയൊരു വര്‍ധനവാണ് മാര്‍ച്ചില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

മാര്‍ച്ച് മാസത്തില്‍ പ്രതിദിനം ശരാശരി 73 കോടി ഇടപാടുകള്‍ നടന്നു. ശരാശരി പ്രതിദിന ഇടപാട് മൂല്യം 95,243 കോടിരൂപയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇടപാടുകളുടെ എണ്ണത്തില്‍ 24 ശതമാനവും മൂല്യത്തില്‍ 19 ശതമാനവും വളര്‍ച്ചയുണ്ടായി.

ദൈനംദിന ആവശ്യങ്ങള്‍ക്കായി ഡിജിറ്റല്‍ പണമിടപാടുകളെ ആശ്രയിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചതാണ് ഈ കുതിപ്പിന് പിന്നില്‍.

കരുത്തുറ്റ വളര്‍ച്ച
മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് യുപിഐ പ്ലാറ്റ്ഫോം കരുത്തുറ്റ വളര്‍ച്ചയാണ് പ്രകടമാക്കുന്നത്. ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട ബിസിനസുകള്‍ വരെ യുപിഐ സംവിധാനത്തിലേക്ക് മാറിയത് ഈ നേട്ടത്തിന് അടിത്തറയായി.

നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഡിജിറ്റല്‍ പേയ്മെന്റുകള്‍ വ്യാപകമായി സ്വീകരിക്കപ്പെടുന്നതാണ് ഈ വളര്‍ച്ച പ്രതിഫലിപ്പിക്കുന്നതെന്ന് ഈ മേഖലയിലുള്ളവര്‍ അഭിപ്രായപ്പെട്ടു.

ക്യുആര്‍ കോഡ് അധിഷ്ഠിത പേയ്മെന്റുകളുടെ പ്രചാരവും യുപിഐ ലൈറ്റ് (UPI Lite) പോലുള്ള സൗകര്യങ്ങളും സാധാരണക്കാര്‍ക്കിടയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചു. വരും മാസങ്ങളിലും ഈ പ്രവണത തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

X
Top