അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾഭരണപരിഷ്കാരത്തിന് ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീഎഞ്ചിനീയറിംഗ് സെൽവിഴിഞ്ഞം തുറമുഖം: കയറ്റുമതി-ഇറക്കുമതി ചരക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് കസ്റ്റംസ് അനുമതിഇന്ത്യയും ഇസ്രായേലും സ്വതന്ത്ര വ്യാപാര കരാറിലേക്ക്

രൂപയെ പിടിച്ചുനിർത്താൻ ആർബിഐ ചെലവിട്ടത് 88,859 കോടി രൂപ

മുംബൈ: രൂപയുടെ മൂല്യം പിടിച്ചുനിർത്താനായി നവംബറിൽ റിസർവ് ബാങ്ക് ചെലവിട്ടത് 970 കോടി ഡോളർ. അതായത് ഏകദേശം 88,859 കോടി രൂപ. ഒക്ടോബറിലിത് 1,188 കോടി (1.10 ലക്ഷം കോടി രൂപ) ഡോളറായിരുന്നു.

രൂപയുടെ വലിയ ചാഞ്ചാട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായി നവംബറിൽ 1,435 കോടി ഡോളറാണ് ആർബിഐ വാങ്ങിയത്. അതേസമയം, 2,406 കോടി ഡോളർ വിറ്റഴിച്ചു. നവംബറിൽ ഡോളറൊന്നിന് 88.56 രൂപയ്ക്കും 89.45 രൂപയ്ക്കും ഇടയിലായിരുന്നു രൂപയുടെ മൂല്യം.

അതിനുശേഷം വിദേശ ഫണ്ടുകളുടെ വിപണിയിലെ പിന്മാറ്റത്തെത്തുടർന്നിത് കുത്തനെ ഇടിഞ്ഞു. ഡിസംബറിൽ 91 രൂപയ്ക്കും താഴെയായി. ഇതിനു പിന്നാലെ വിപണിയിലെ ഇടപെടലിലൂടെ ആർബിഐ രൂപയുടെ മൂല്യം ഡോളറൊന്നിന് 90 രൂപ നിലവാരത്തിൽ പിടിച്ചുനിർത്തുകയായിരുന്നു.

ഏതാനും മാസങ്ങളായി ഡോളറുമായുള്ള വിനിമയത്തിൽ രൂപ കടുത്തസമ്മർദം നേരിട്ടുവരുകയാണ്. അമേരിക്കയുമായുള്ള വ്യാപാരക്കരാർ വൈകുന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

മൂന്നുമാസത്തിനിടെ ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 88.20 രൂപയെന്ന നിലയിൽനിന്ന് 91.74 രൂപ വരെയായി ഇടിഞ്ഞു. ബുധനാഴ്ച റെക്കോഡ് നിലവാരത്തിലേക്ക് ഇടിഞ്ഞ രൂപ വ്യാഴാഴ്ച നേരിയ തോതിൽ തിരിച്ചുവരവുനടത്തിയിരുന്നു.

X
Top