യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ആര്‍ബിഐ ധനനയവും യുഎസ് പണപ്പെരുപ്പ ഡാറ്റയും നിര്‍ണ്ണായകമാകും

കൊച്ചി: കഴിഞ്ഞ എട്ട് ട്രേഡിംഗ് സെഷനുകളില്‍ എഫ്‌ഐഐകള്‍ (10437 കോടി രൂപ) തുടര്‍ച്ചയായി വില്‍പ്പനക്കാരായി. അതേസമയം ഡിഐഐകള്‍ (10860 കോടി രൂപ) ഓഹരികള്‍ വാങ്ങിക്കൂട്ടുന്നു, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിച്ചു. ഡോളര്‍ സൂചിക, യുഎസ് ബോണ്ട് വരുമാനം തുടങ്ങിയ ബാഹ്യ ഘടകങ്ങള്‍ എഫ്‌ഐഐ പ്രവര്‍ത്തനത്തെ സ്വാധീനിക്കുമ്പോള്‍ ഡിഐഐകള്‍ പ്രധാനമായും ജിഡിപി വളര്‍ച്ച, കോര്‍പ്പറേറ്റ് വരുമാനം തുടങ്ങിയ ആഭ്യന്തര ഘടകങ്ങളെയാണ് അടിസ്ഥാനമാക്കുന്നത്.

യുഎസ് 10 വര്‍ഷ ബോണ്ട് യീല്‍ഡ് 4 ശതമാനത്തിന് മുകളില്‍ വര്‍ദ്ധിച്ചത് എഫ്‌ഐഐകളുടെ വില്‍പ്പനയ്ക്ക് കാരണമായി. വ്യാഴാഴ്ചയിലെ യുഎസ് പണപ്പെരുപ്പ നിരക്ക് വരും ദിവസങ്ങളില്‍ നിര്‍ണ്ണായകമാകുമെന്നും ആഭ്യന്തര വിപണി ഇപ്പോഴും ശക്തമാണെന്നും വിജയകുമാര്‍ വിലയിരുത്തുന്നു. വാള്‍സ്ട്രീറ്റ് സൂചികകളുടെ തിരിച്ചുകയറ്റവും ഏഷ്യന്‍ സൂചികകളുടെ പിന്തുണയും ആഭ്യന്തര വിപണിയെ തുണയ്ക്കുമെന്ന് മേഹ്ത ഇക്വിറ്റീസിലെ പ്രശാന്ത് തപ്‌സെ പറഞ്ഞു.

വ്യാഴാഴ്ചയിലെ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ധനനയവും യുഎസ് പണപ്പെരുപ്പ ഡാറ്റയും ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കേണ്ടതുണ്ട്. 19217 സ്റ്റോപ്പിലോസാക്കി 19877-20000 ലക്ഷ്യം വയ്ക്കാനാണ് തപ്‌സെയുടെ നിര്‍ദ്ദേശം.

X
Top