ടൂറിസം, ഏവിയേഷന്‍ മേഖലയെ കാത്തിരിക്കുന്നത് 18,000 കോടിയുടെ നഷ്ടംമൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയെന്ന ഇന്ത്യയുടെ സ്വപ്നം വൈകുംലോകത്തെ പ്രധാന സാമ്പത്തിക ശക്തികളുടെ പട്ടികയിൽ പിന്തള്ളപ്പെട്ട് ഇന്ത്യ; റാങ്കിങ് പുറത്തുവിട്ട് ഐഎംഎഫ്വിഴിഞ്ഞം തുറമുഖം ആഗോള മാരിടൈം ഹബ്ബാക്കാൻ കേന്ദ്രസർക്കാർകാലുറക്കാതെ ഇന്ത്യൻ കയറ്റുമതി രംഗം

ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് – എയു സ്മോള്‍ ഫിനാന്‍സ് ബാങ്കുകളുടെ ലയനത്തിന് അനുമതി

കൊച്ചി: ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കും എയു സ്മോള്‍ ഫിനാന്‍സ് ബാങ്കും തമ്മിലുള്ള ലയനത്തിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കി.

സ്റ്റോക്ക് മേര്‍ജറിന് ശേഷം ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ ഓഹരി ഉടമകള്‍ക്ക് കൈവശമുള്ള ഓരോ 2000 ഓഹരികള്‍ക്കും എയു സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ 579 ഓഹരികള്‍ വീതം ലഭിക്കും. വിവിധ പ്രദേശങ്ങളിലുള്ള സാന്നിധ്യം, അവതരിപ്പിക്കുന്ന പദ്ധതികള്‍ എന്നിവ പ്രയോജനപ്പെടുത്തി രാജ്യ വ്യാപകമായുള്ള സേവനങ്ങള്‍ ലഭ്യമാക്കാന്‍ ലയനം സഹായകമാകും.

ഇന്ത്യന്‍ ബാങ്കിങ് മേഖലയിലെ ഒരു നാഴികക്കല്ലാവുന്ന ഈ ലയനം വഴി സംയുക്തമായി ഒരു കോടിയിലേറെ ഉപഭോക്താക്കള്‍, 43,500-ല്‍ ഏറെ ജീവനക്കാര്‍, 25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 2350 ടച്ച് പോയിന്‍റുകള്‍ എന്നിവയാകും ഉണ്ടാകുക.

2023 ഡിസംബര്‍ 31-ലെ കണക്കുകള്‍ പ്രകാരം 89,854 കോടി രൂപയുടെ നിക്ഷേപവും 1,16,695 കോടി രൂപയുടെ ബാലന്‍സ് ഷീറ്റുമാണുള്ളത്.

2023 ഒക്ടോബര്‍ 29ന് ഇരു ബാങ്കുകളുടേയും ഡയറക്ടര്‍ ബോര്‍ഡുകളും നവംബര്‍ 24-നും നവംബര്‍ 27-നും ഓഹരി ഉടമകളും ലയനത്തിന് അംഗീകാരം നല്‍കിയിരുന്നു.

റിസര്‍വ് ബാങ്ക് അംഗീകാരത്തോടെ 2024 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തോടെ ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് എയു സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ ലയിക്കും.

X
Top