Alt Image
സ്വർണാഭരണത്തിന് വൻ ഇളവുമായി വ്യാപാരികൾമറ്റൊരു വമ്പൻ ഡീൽ കൂടി; ചിലെയുമായി ഇന്ത്യ അവസാനവട്ട ചർച്ചകളിൽപാന്‍ കാര്‍ഡ് നിബന്ധനകളില്‍ വന്‍ ഇളവ്; ബാങ്ക് ഇടപാടുകള്‍ക്കും ഹോട്ടല്‍ ബില്ലുകള്‍ക്കും പുതിയ പരിധി വരുന്നുകേരള ഗ്രഫീൻ പോളിസിക്ക് അംഗീകാരംഇന്ത്യയിൽ ഏറ്റവുമധികം വിലവർധനയുള്ള സംസ്ഥാനമെന്ന ചീത്തപ്പേര് ഒഴിവാക്കി കേരളം

ടാറ്റ ഗ്രൂപ്പ് പുനഃരുപയോഗ ഊർജ മേഖലയിൽ വൻ ചുവട്‌വയ്പ്പിന് ഒരുങ്ങുന്നു

മുംബൈ: ടാറ്റ എന്നാൽ ഇന്ത്യക്കാർക്ക് ഒരു വികാരമാണ്. ലോക കോടീശ്വര പട്ടികയിലെ മുൻനിര സ്ഥാനങ്ങൾ വേണ്ടെന്നുവച്ചു സാമൂഹിക പ്രതിബദ്ധതയുള്ള ബിസിനസുകാരനായി ജീവിക്കുന്ന രത്തൻ ടാറ്റയെ നെഞ്ചിലേറ്റാതെ എന്തുചെയ്യും.

രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക കൂട്ടായ്മയാണ് ടാറ്റ ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം പുനഃരുപയോഗ ഊർജ മേഖലയിൽ വൻ ചുവട്‌വയ്പ്പിന് ഒരുങ്ങുകയാണ് കമ്പനി. ടാറ്റ ഗ്രൂപ്പിലെ പ്രധാന കമ്പനികളിൽ ഒന്നായ ടാറ്റ പവർ ഈ സാമ്പത്തിക വർഷം 20,000 കോടി രൂപ കാപെക്‌സ് പ്രതീക്ഷിക്കുന്നു.

ഈ തുകയുടെ ഭൂരിഭാഗവും ഗ്രീൻ എനർജി പോർട്ട്ഫോളിയോയ്ക്കായി നീക്കി വച്ചിരിക്കുന്നുവെന്നാണു വിവരം.

കഴിഞ്ഞ വർഷം കമ്പനി അനുവദിച്ച തുകയുടെ ഏതാണ്ട് ഇരട്ടിയാണ് ഇത്. ഇത് പുനഃരുപയോഗ ഊർജ സംരംഭങ്ങൾ വിപുലീകരിക്കാനുള്ള ടാറ്റ ഗ്രൂപ്പിന്റെ പ്രതിബദ്ധത ഉയർത്തിക്കാട്ടുന്നു.

പദ്ധതിക്കായി ആന്തരിക പണമൊഴുക്കും കടവും ഒരുപോലെ ഉപയോഗപ്പെടുത്താനാണ് തീരുമാനം. ചൊവ്വാഴ്ച നടന്ന ഓഹരി ഉടമകളുടെ യോഗത്തിൽ ടാറ്റ പവർ ചെയർമാൻ എൻ ചന്ദ്രശേഖരൻ തന്നെയാണ് ഈ തന്ത്രപരമായ പദ്ധതി വെളിപ്പെടുത്തിയത്.

മേഖലയിൽ ഇതോടകം വൻ നിക്ഷേപങ്ങൾ നടത്തിയ റിലയൻസ് ഇൻഡസ്ട്രീസിനും, അദാനി ഗ്രൂപ്പിനും നേരിട്ടുള്ള വെല്ലുവിളിയാകും ടാറ്റയുടെ കടന്നുവരവ് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഇതിനകം 75 ബില്യൺ ഡോളറിന്റെ നിക്ഷേപം ഗ്രീൻ എനർജി മേഖലയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് 2030 ഓടെ 2.3 ലക്ഷം കോടി രൂപയുടെ നിക്ഷേപം വാഗ്ദാനം പ്രഖ്യാപിച്ചിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം, അദാനി ഗ്രൂപ്പിന്റെ ഗ്രീൻ ഹൈഡ്രജൻ ബിസിനസിൽ ഒമ്പതു ബില്യൺ ഡോളറിന്റെ പ്രാരംഭ നിക്ഷേപം ഉടൻ ഉണ്ടാകും. ഇതിൽ നാലു ബില്യൺ ഡോളർ മെഷിനറികൾക്കും, നിർമ്മാണ പ്ലാന്റുകൾക്കുമാണ്.

ശേഷിക്കുന്ന അഞ്ച് ബില്യൺ ഡോളർ 5 ജിഗാവാട്ട് ഇലക്ട്രോലൈസർ നിർമ്മാണ ശേഷി വികസിപ്പിക്കുന്നതിനാണ്.

സൗരോർജ്ജ ഉൽപ്പാദനം മുതൽ ഹരിത ഹൈഡ്രജന്റെ ഉൽപ്പാദനം വരെ സമഗ്രമായ പദ്ധതിയാണ് റിലയൻസിനുള്ളത്. കഴിഞ്ഞ ദശകത്തിൽ, റിലയൻസിനെ ഒരു പവർ ഭീമൻ എന്നതിൽ നിന്ന് ഉപഭോക്തൃ സേവനങ്ങളിലെ മുൻനിര കമ്പനി എന്ന നിലയിലേയ്ക്ക് ഉയർത്താൻ അംബാനിക്കു സാധിച്ചിരുന്നു.

ഗണ്യമായ നിക്ഷേപങ്ങളും കടബാധ്യതയില്ലാത്ത സാമ്പത്തിക സ്ഥിതിയും റിലയൻസിന് മേൽകൈ നൽകുന്നുണ്ട്. ക്ലീൻ എനർജിയിൽ മാർക്കറ്റ് ലീഡർ ആകാനാണ് റിലയൻസിന്റെ ശ്രമം.

ഗുജറാത്തിലെ ജാംനഗറിലെ ധീരുഭായ് അംബാനി ഗ്രീൻ എനർജി കോംപ്ലക്സിൽ നിലവിൽ നാല് ഗിഗാ ഫാക്ടറികൾ അംബാനി നിർമ്മിക്കുന്നുണ്ട്.

അതേസമയം ഗ്രീൻ എനർജിയിലേയ്ക്കുള്ള ടാറ്റ ഗ്രൂപ്പിന്റെ ഗണ്യമായ നിക്ഷേപം കമ്പനിയുടെ ചരിത്രത്തിൽ ഒരു പുതിയ അധ്യായം വ്യക്തമാക്കുന്നു.

പുനഃരുപയോഗ ഊർജത്തിന് മുൻഗണന നൽകി ഇന്ത്യയുടെ സുസ്ഥിര ഊർജ പരിഹാര ലക്ഷ്യങ്ങളിലേയ്ക്കു സംഭാവന നൽകാൻ കമ്പനി താൽപ്പര്യപ്പെടുന്നു. ഈ നീക്കം ഹരിത ഊർജ്ജ ഭൂപ്രകൃതിയിൽ ടാറ്റ ഗ്രൂപ്പിനെ ഒരു ശക്തമായ എതിരാളിയെന്ന നിലയിലേയ്ക്ക് ഉയർത്തും.

റിന്യൂവബിൾ എനർജി മേഖലയിൽ ടാറ്റ, റിലയൻസ്, അദാനി എന്നിവരുടെ മത്സരം രാജ്യത്തിനും നിക്ഷേപകർക്കും നേട്ടമാകുമെന്നു വിദഗ്ധർ കരുതുന്നു. മൂന്നു മുൻനിരക്കാരുടെ മത്സരം വിദേശ നിക്ഷേപകരെയും ആകർഷിക്കാം.

ഇതു മുഴുവൻ വ്യവസായത്തിനും ഗുണം ചെയ്യും. ഇന്ത്യയുടെ ആഗോള ലക്ഷ്യങ്ങൾ അതിവേഗം കൈവരിക്കാനും ഇതു നേട്ടമാകും. ടെക്‌നോളജിയിൽ പിന്നിലായ പൊതുമേഖല സ്ഥാപനമായി ബിഎസ്എൻഎല്ലിനെ ഉയർത്താൻ അടുത്തിടെ ടാറ്റ മുന്നിലേയ്ക്കു വന്നിരുന്നു.

ഇതും മുകേഷ് അംബാനി നയിക്കുന്ന റലയൻസ് ജിയോയ്ക്കു വൻ തിരിച്ചടിയാകുമെന്നാണു വിലയിരുത്തൽ.

X
Top