ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

പോളിസിബസാറിന്റെ നഷ്ടം 204 കോടി രൂപയായി വർധിച്ചു

ഡൽഹി: ജൂൺ പാദത്തിൽ പോളിസിബസാറിന്റെ മാതൃ സ്ഥാപനമായ പിബി ഫിൻ‌ടെക്കിന്റെ മൊത്തം ഏകീകൃത വരുമാനം 112 ശതമാനം വർധിച്ച് 505.19 കോടി രൂപയായി ഉയർന്നിട്ടും അറ്റ നഷ്ടം 204.33 കോടി രൂപയായി വർധിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റ നഷ്ട്ടം 110.84 കോടി രൂപയായിരുന്നു.

ഫിൻടെക്കിന്റെ ഇൻഷുറൻസ് പ്രീമിയം വരുമാനം 52 ശതമാനം വർധിച്ച് 2,430 കോടി രൂപയായപ്പോൾ ക്രെഡിറ്റ് വിതരണം 136 ശതമാനത്തിന്റെ വളർച്ച കൈവരിച്ചു. കോർ ഇൻഷുറൻസ് ബിസിനസ്സിന് ഈ പാദത്തിൽ 18 കോടിയുടെ അഡ്ജസ്റ്റഡ് ഇബിഐടിഡിഎ ഉണ്ടായിരുന്നതായി കമ്പനി ബിഎസ്ഇ ഫയലിംഗിൽ പറഞ്ഞു.

അതേസമയം പാദ അടിസ്ഥാനത്തിൽ നഷ്ടം 20 കോടി കുറച്ചതിനാൽ നഷ്ടം കുറയ്ക്കുന്ന ഈ പ്രവണത തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി പോളിസിബസാർ പറഞ്ഞു. ജൂൺ അവസാനം വരെ 12.3 ദശലക്ഷം ഇടപാട് ഉപഭോക്താക്കളുണ്ടെന്നും ഇതുവരെ 27.9 ദശലക്ഷം ഇൻഷുറൻസ് പോളിസികൾ വിറ്റഴിച്ചിട്ടുണ്ടെന്നും ഇൻഷുറൻസിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ വിപണിയായ പോളിസിബസാർ അറിയിച്ചു.

X
Top