Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റിയൽ എസ്‌റ്റേറ്റ് മേഖലയുടെ ഭാവിയിൽ ആശങ്കയോടെ നിക്ഷേപകർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

വേനൽ മഴയെത്തിയതോടെ പൈനാപ്പിൾ വിലയിൽ ഇടിവ്

തൊടുപുഴ: റെക്കാഡ് വിലയിലെത്തി കർഷകരെ കൊതിപ്പിച്ച പൈനാപ്പിൾ വില വേനൽ മഴയെത്തിയതോടെ പകുതിയിൽ താഴെയായി. എ ഗ്രേഡ് ചക്കയ്ക്ക് 70 രൂപ വരെ രണ്ടാഴ്ച മുമ്പ് വരെ ഉയർന്നത് ഇപ്പോൾ 30 രൂപയിൽ താഴെയായി.

സ്പെഷ്യൽ ഗ്രേഡ് പച്ച ചക്കയ്ക്ക് 40- 42 രൂപ വിലയുണ്ട്. നേരത്തെയിത് അറുപതിന് മുകളിലായിരുന്നു.

വരൾച്ചയെ തുടർന്ന് ഉത്പാദനത്തിലുണ്ടായ ഇടിവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വലിയ തോതിൽ ചരക്ക് കയറിയതുമാണ് പൈനാപ്പിളിന് മുൻകാലങ്ങളെ അപേക്ഷിച്ച് മികച്ച വില ലഭിക്കാനിടയാക്കിയത്.

കാലാവസ്ഥാ വ്യതിയാനം കാരണം പൈനാപ്പിൾ പഴുക്കാൻ പതിവിലും കൂടുതൽ ദിവസങ്ങൾ എടുത്തതിനാൽ വിപണിയിൽ ചരക്ക് വരവ് കുറഞ്ഞു. കടുത്ത വേനലിന് പിന്നാലെ വിഷു കൂടി എത്തിയതും വില കൂടാൻ കാരണമായി.

എന്നാൽ മേയ് പകുതിയോടെ വേനൽ മഴ എത്തിയതിന് പിന്നാലെയാണ് വിലയിൽ ഇടിവ് പ്രകടമായത്. പിന്നീട് വില പതിയെ കുറഞ്ഞ് പകുതിയിൽ താഴെയെത്തുകയായിരുന്നു.

വാഴക്കുളം പൈനാപ്പിളിന്റെ പ്രധാന മാർക്കറ്റായ ആന്ധ്ര, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലും മഴ ആരംഭിച്ചതോടെ ഡിമാൻഡ് കുറഞ്ഞു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ചൂടായതും മാർക്കറ്റ് ഇടിയാൻ കാരണമായി. വിപണിയിലേക്ക് മാമ്പഴത്തിന്റെ വരവ് കൂടിയതും പൈനാപ്പിൾ വിലയെ ബാധിച്ചതായാണ് വിലയിരുത്തൽ.

X
Top