Alt Image
ഇന്ത്യയിലേക്ക് 200 ബില്യൺ ഡോളറിന്റെ നിക്ഷേപം വരുമെന്ന് അശ്വിനി വൈഷ്ണവ്സ്വര്‍ണ, വെള്ളി ഇറക്കുമതിയില്‍ കുതിപ്പ്ജനുവരിയില്‍ വ്യാപാര കമ്മി കുതിച്ചുയർന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്; നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാൻ ചർച്ചകൾ ആരംഭിച്ചുഇന്ത്യൻ റീട്ടെയിൽ വിപണി കുതിക്കുന്നുവെന്ന് റിപ്പോർട്ട്

ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഇറക്കുമതിയിൽ യുദ്ധത്തിനു മുമ്പുള്ളതിനേക്കാൾ 1000% വർധന

മുംബൈ: ഇക്കഴിഞ്ഞ ജൂലൈയിൽ റഷ്യയുടെ(Russia) ക്രൂഡ് ഓയിൽ(Crude Oil) ഉല്പാദനത്തിൽ ഇടിവ്. തൊട്ടു മുമ്പത്തെ ജൂൺ മാസവുമായി താരതമ്യം ചെയ്യമ്പോഴാണിത്. ഇന്ത്യ(India) തങ്ങളുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 40% റഷ്യയിൽ നിന്നാണ് നടത്തുന്നതെന്ന കണക്കുകൾ പുറത്തു വന്നു.

കഴിഞ്ഞ മൂന്ന് മാസമായി ഈ തോതിലാണ് ഇറക്കുമതി നടക്കുന്നത്. ഇത്തരത്തിൽ പ്രതിദിനം ശരാശരി 1.6 മില്യൺ ബാരലുകളാണ് ഇറക്കുമതി നടക്കുന്നത്. ഇത് റഷ്യ-യുക്രൈൻ യുദ്ധത്തിന് മുമ്പുള്ള നിലവാരത്തേക്കാൾ 1000% വർധനവാണ്.

ജൂലൈയിൽ പ്രതിദിനം 67,000 ബാരലുകളുടെ ഉല്പാദനമാണ് റഷ്യ നടത്തിയിരിക്കുന്നത്. വിതരണവുമായി ബന്ധപ്പെട്ട ഷെഡ്യൂളുകളിൽ വന്ന പ്രശ്നമാണ് ജൂലൈയിൽ ഉല്പാദനം കുറയാൻ കാരണമെന്ന് റഷ്യൻ ഊർജ്ജ മന്ത്രാലയം അറിയിച്ചു.

ആഗസ്റ്റിലും, സെപ്തംബറിലും നടക്കുന്ന ഉല്പാദനം ജൂലൈയിലെ കുറവ് പരിഹരിക്കാൻ പര്യാപ്തമായിരിക്കുമെന്നും റഷ്യ അറിയിച്ചു.

ഈ വർഷം ഏപ്രിൽ മുതൽ അധികമായി നടത്തിയ ക്രൂഡ് ഓയിൽ ഉല്പാദനം സമതുലിതമാക്കാൻ സാധാരണ നിലയിലേക്ക് പ്രൊഡക്ഷൻ റഷ്യ കുറച്ചിട്ടുണ്ട്.

അടുത്ത ഒക്ടോബർ, നവംബർ മാസങ്ങളിലും, അടുത്ത വർഷം മാർച്ച് മുതൽ സെപ്തംബർ വരെയും ഇത്തരത്തിൽ Compensatory cuts നടപ്പാക്കുമെന്നാണ് റഷ്യൻ ഊർജ്ജ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

റഷ്യൻ OPEC സെക്രട്ടേറിയേറ്റിന് തങ്ങളുടെ കോമ്പൻസേഷൻ പ്ലാൻ സമർപ്പിച്ചിട്ടുണ്ട്. ഇത് പാലിക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമാണ്. മറ്റ് OPEC Plus രാജ്യങ്ങളും അവരുടെ പ്ലാൻ സമർപ്പിക്കണമെന്ന് തങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ലക്ഷ്യമിട്ട നിലയിലേക്ക് ഉല്പാദനം കുറയ്ക്കാൻ OPEC Plus യോഗത്തിൽ തീരുമാനമായിരുന്നു.

എന്നാൽ എല്ലാ അംഗങ്ങളെയും ഇത്തരത്തിൽ ഉല്പാദനം കുറയ്ക്കാൻ നിർബന്ധിക്കുക എന്നത് OPEC Plus നേതൃത്ത്വത്തിന് തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്.

ഇറാഖ്, യു.എ.ഇ, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ ഉല്പാദനം കുറച്ചു നിർത്തിയ സാഹചര്യത്തിലായിരുന്നു കൂട്ടായ തീരുമാനമെടുത്തത്.

നേരത്തെ, ആകെ ഇറക്കുമതിയുടെ 65% എന്ന തോതിൽ റഷ്യയുടെ ഇന്ധനം കൂടുതലായി ഇറക്കുമതി നടത്തിയിരിക്കുന്നത് യൂറോപ്യൻ യൂണിയനും, യു.എസുമായിരുന്നു.

X
Top