പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

പാറ്റ്‌സ്പിന്‍ ഇന്ത്യ ലിമിറ്റഡിന് നാലാം പാദത്തില്‍ 5.79 കോടി രൂപ നഷ്ടം

കേരളം ആസ്ഥാനമായ കോട്ടണ്‍ നൂല്‍ ഉത്പാദക കമ്പനിയായ പാറ്റ്‌സ്പിന്‍ ഇന്ത്യ ലിമിറ്റഡ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ(2022-23) അവസാന പാദമായ ജനുവരി- മാര്‍ച്ചില്‍ 5.79 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.

മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ 5.30 കോടി രൂപയായിരുന്നു നഷ്ടം. വരുമാനം 32.82 കോടി രൂപയില്‍ നിന്ന് 22.75 കോടി രൂപയായി.

സാമ്പത്തിക വര്‍ഷത്തെ മൊത്ത വരുമാനവും കുറഞ്ഞു. 2021-22 ലെ 143.56 കോടി രൂപയേക്കാള്‍ 47.6 ശതമാനം കുറഞ്ഞ് 75.19 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം കമ്പനി 18.15 കോടി രൂപ വാര്‍ഷിക നഷ്ടവും രേഖപ്പെടുത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 13.37 കോടി രൂപയായിരുന്നു നഷ്ടം.

2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ തമിഴ്‌നാട്ടിലെ പൊന്നേരിയിലുള്ള യൂണിറ്റ് 110 കോടി രൂപയ്ക്ക് വിറ്റിരുന്നു. അതാണ് വരുമാനം ഇക്കാലയളവില്‍ കുറയാനിടയാക്കിയത്.

പൊന്നേരി യൂണിറ്റിന്റെ വില്‍പ്പനയിലൂടെ കമ്പനിക്ക് 14 കോടി രൂപ ലാഭം നേടാനായി. കമ്പനിയുടെ കടം വീട്ടാനും വി.ആര്‍.എസിനു വേണ്ടിയുമാണ് ഈ തുക ചെലവഴിച്ചത്.

വായ്പകള്‍ തിരിച്ചടച്ചതോടെ കമ്പനിയുടെ കടം 2023 സാമ്പത്തിക വര്‍ഷത്തില്‍ 77 കോടി രൂപയായി കുറഞ്ഞു. 2022 സാമ്പത്തിക വര്‍ഷത്തില്‍ 163 കോടി രൂപയായിരുന്നു കടം.

X
Top