വീണ്ടും കടമെടുക്കാൻ കേരളംനാട്ടിലേക്ക് പണമയക്കുന്നതിന് പ്രവാസികൾക്ക് 5% ടാക്സ് ഏർപ്പെടുത്തി അമേരിക്കഓപ്പറേഷൻ സിന്ദൂറിന്‌ പിന്നാലെ പ്രതിരോധ ബജറ്റ് ഉയർത്താനൊരുങ്ങി ഇന്ത്യഇന്ത്യയുടെ കയറ്റുമതി 9 ശതമാനം ഉയർന്നുതൊഴിലില്ലായ്മ കൂടുതല്‍ പുരുഷന്‍മാര്‍ക്കിടയില്‍; തൊഴിലെടുക്കുന്നവര്‍ കൂടുതല്‍ ഗ്രാമങ്ങളില്‍

പാക് വ്യോമപാത അടച്ചത് തിരിച്ചടി: വർഷം 600 മില്യൺ ഡോളർ നഷ്ടമുണ്ടാകുമെന്ന് എയർ ഇന്ത്യ

ന്യൂഡല്‍ഹി: പാകിസ്താൻ വ്യോമാതിർത്തി അടച്ചത് മൂലം ഒരു വർഷത്തേക്ക് 600 മില്യണ്‍ ഡോളർ അധിക ചെലവ് പ്രതീക്ഷിക്കുന്നതായും നഷ്ടപരിഹാര പദ്ധതി വേണമെന്നും ആവശ്യപ്പെട്ട് എയർ ഇന്ത്യ കേന്ദ്ര സർക്കാരിനെ സമീപിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരായ ഇന്ത്യയുടെ നയതന്ത്ര നടപടികളെത്തുടർന്നാണ് പാക് വ്യോമപാത അടച്ചത്. ഇതേ തുടർന്ന് ഇന്ത്യൻ വിമാനങ്ങള്‍ക്ക് യാത്രാദൈർഘ്യം കൂടിയതും ഇന്ധനച്ചെലവ് വർധിച്ചതും ചൂണ്ടിക്കാട്ടിയാണ് എയർഇന്ത്യ നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്.

വ്യോമാതിർത്തി അടയ്ക്ക ലിന്റെ സാമ്പത്തിക ആഘാതത്തിന് ആനുപാതികമായ ഒരു ‘സബ്സിഡി മോഡല്‍’ നടപ്പിലാക്കാൻ എയർ ഇന്ത്യ സർക്കാരിനോട് അഭ്യർത്ഥിച്ചു.

വ്യോമാതിർത്തി നിരോധനം തുടരുന്നതിലൂടെ ഓരോ വർഷവും 50 ബില്യണ്‍ ഇന്ത്യൻ രൂപ (ഏകദേശം 591 മില്യണ്‍ ഡോളർ)യിലേറെ നഷ്ടം എയർ ഇന്ത്യ കണക്കാക്കുന്നുവെന്ന് സിവില്‍ വ്യോമയാന മന്ത്രാലയത്തിന് അയച്ച കത്തില്‍ എയർ ഇന്ത്യ വ്യക്തമാക്കിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

‘വിലക്ക് ബാധിക്കുന്ന അന്താരാഷ്ട്ര വിമാന സർവീസുകള്‍ക്കുള്ള സബ്സിഡി നല്ലതും പരിശോധിക്കാവുന്നതും ന്യായയുക്തവുമായ ഒരു ഓപ്ഷനാണ്. സ്ഥിതി മെച്ചപ്പെടുമ്പോള്‍ സബ്സിഡി പിൻവലിക്കാവുന്നതാണ്’ എയർ ഇന്ത്യ ഏപ്രില്‍ 27-ന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

വ്യോമമേഖല അടച്ചിടല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് എയർ ഇന്ത്യയെ ആണെന്നും അവർ അവകാശപ്പെടുന്നു. അതേ സമയം ഇക്കാര്യത്തില്‍ പ്രതികരണം നല്‍കാൻ എയർ ഇന്ത്യ വിസമ്മതിച്ചതായും റോയിട്ടേഴ്സ് പറയുന്നു.

X
Top