Alt Image
ഇന്ത്യയിലേക്ക് 200 ബില്യൺ ഡോളറിന്റെ നിക്ഷേപം വരുമെന്ന് അശ്വിനി വൈഷ്ണവ്സ്വര്‍ണ, വെള്ളി ഇറക്കുമതിയില്‍ കുതിപ്പ്ജനുവരിയില്‍ വ്യാപാര കമ്മി കുതിച്ചുയർന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്; നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാൻ ചർച്ചകൾ ആരംഭിച്ചുഇന്ത്യൻ റീട്ടെയിൽ വിപണി കുതിക്കുന്നുവെന്ന് റിപ്പോർട്ട്

ഗെയിൽ ഇന്ത്യയുമായും, എജിസിഎല്ലുമായും വാതക വിൽപ്പന കരാറിൽ ഒപ്പുവച്ച്‌ ഒഎൻജിസി

മുംബൈ: വടക്കൻ ത്രിപുര ജില്ലയിലെ ഖുബാലിലെ തങ്ങളുടെ വരാനിരിക്കുന്ന ഫീൽഡ് ധനസമ്പാദനത്തിനായി ഗെയിൽ ഇന്ത്യയുമായും അസം ഗ്യാസ് കമ്പനി ലിമിറ്റഡുമായും (എജിസിഎൽ) ഒഎൻജിസി ഗ്യാസ് വിൽപ്പന കരാറിൽ ഒപ്പുവച്ചതായി ഒരു ഉദ്യോഗസ്ഥൻ ശനിയാഴ്ച പറഞ്ഞു. കരാർ പ്രകാരം ഗെയിലിനും, എജിസിഎല്ലിനും 50,000 സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ ഗ്യാസ് വീതം ഖുബാൽ ഗ്യാസ് ഗാതറിംഗ് സ്റ്റേഷനിൽ നിന്ന് (ജിജിഎസ്) ലഭിക്കും. ഉൽപ്പാദനം ആരംഭിച്ചാൽ, ത്രിപുരയിലെ ഒഎൻജിസിയുടെ പത്താമത്തെ ഉൽപാദന മേഖലയായിരിക്കും ഖുബാൽ. ഖുബാൽ ജിജിഎസിന് 0.44 എംഎംഎസ്‌സിഎംഡി (4,40,000 സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ) ഗ്യാസ് പ്രോസസ്സ് ചെയ്യാനുള്ള ശേഷി ഉണ്ടായിരിക്കും.

ഇത് ഒഎൻജിസി, ഗെയിൽ, എജിസിഎൽ എന്നിവയ്ക്ക് മാത്രമല്ല, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും സുപ്രധാനമായ ഒരു അവസരമാണെന്നും, കാരണം ഇതിലൂടെ വ്യവസായങ്ങളിലേക്കും ജനങ്ങളുടെ വീടുകളിലേക്കും കൂടുതൽ വാതകം എത്തുമെന്നും ഒഎൻജിസിയുടെ അസറ്റ് മാനേജരായ തരുൺ പറഞ്ഞു. അതേസമയം, ഈ ഉൽപ്പനം ഗെയിൽ, എജിസിഎൽ തുടങ്ങിയ മാർക്കറ്റിംഗ്, ഗതാഗത ഇടനിലക്കാരിലൂടെ അന്തിമ ഉപഭോക്താക്കളിലേക്ക് എത്തുന്നുവെന്ന് ഒഎൻജിസി ഉറപ്പാക്കും.

വടക്കുകിഴക്കൻ മേഖലയിലെ ഗ്യാസ് മേഖലയുടെ നിർണായകവും ബൃഹത്തായതുമായ അടിസ്ഥാന സൗകര്യ പദ്ധതിയായ ഇന്ദ്ര ധനുഷ് ഗ്യാസ് ഗ്രിഡ് ലൈൻ (ഐജിജിഎൽ) പൈപ്പ് ലൈൻ കമ്മീഷൻ ചെയ്യുന്നതിനനുസരിച്ച് 2024-ൽ ഖുബാൽ വാതക ഫീൽഡ് ഉൽപ്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു. 

X
Top