പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

നിഫ്‌റ്റി വീണ്ടും 25,000ന്‌ മുകളിലെത്തി

മുംബൈ: അനുകൂലമായ ആഗോള സൂചനകളെ തുടര്‍ന്ന്‌ ഓഹരി വിപണി ഇന്ന്‌ ശക്തമായ മുന്നേറ്റം നടത്തി. നിഫ്‌റ്റി വീണ്ടും 25,000 പോയിന്റിന്‌ മുകളിലേക്ക്‌ ഉയരുന്നതിന്‌ ഇന്ന്‌ വിപണി സാക്ഷ്യം വഹിച്ചു.

ഇന്ന്‌ 25,043.8 പോയിന്റ്‌ വരെയാണ്‌ നിഫ്‌റ്റി ഉയര്‌ന്നത്‌. സെപ്‌റ്റംബറില്‍ പലിശനിരക്ക്‌ കുറയ്‌ക്കുമെന്ന വ്യക്തമായ സൂചന യുഎസ്‌ ഫെഡ്‌ റിസര്‍വ്‌ ചെയര്‍പേഴ്‌സണ്‍ ജെറോം പവല്‍ നല്‍കിയതാണ്‌ വിപണിക്ക്‌ ഉത്തേജനം പകര്‍ന്നത്‌.

പലിശനിരക്ക്‌ കുറയ്‌ക്കാനുള്ള സമയമെത്തിയെന്ന്‌ ജെറോം പവല്‍ ജാക്‌സണ്‍ ഹോള്‍ ഇകണോമിക്‌ സിംപോസിയല്‍ സംസാരിക്കുന്നതിനിടെ വ്യക്തമാക്കി. പണപ്പെരുപ്പം വര്‍ധിക്കാനുള്ള സാധ്യത കുറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യുഎസില്‍ പലിശനിരക്ക്‌ കുറയ്‌ക്കുകയാണെങ്കില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണികളിലേക്ക്‌ നിക്ഷേപ പ്രവാഹം ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഐടി ഓഹരികളാണ്‌ ഇന്ന്‌ നേട്ടത്തില്‍ മുന്നില്‍ നിന്നത്‌.

പലിശനിരക്ക്‌ കുറയ്‌ക്കുന്നത്‌ ഏറ്റവും അനുകൂലമായി ഭവിക്കുന്ന മേഖലകളിലൊന്നാണ്‌ ഐടി.

X
Top