പശ്ചിമേഷ്യൻ പ്രതിസന്ധി: അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്കുതിച്ചുയര്‍ന്ന് ആഗോള ഡിജിറ്റല്‍ ഇടപാടുകള്‍; മൊബൈല്‍ പണമിടപാടുകള്‍ 2 ട്രില്യണ്‍ ഡോളര്‍ കടന്നുവിഴിഞ്ഞത്ത് തടഞ്ഞ വിദേശ കപ്പലിന് ഇന്ധനം നിറച്ചു നൽകി കേരളാ മാരിടൈം ബോർഡ്പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്

ന്യൂ ഏജ്‌ കമ്പനികളില്‍ നിക്ഷേപിച്ചവരുടെ നഷ്‌ടം രണ്ട്‌ ലക്ഷം കോടി രൂപ

റ്‌ ന്യൂ ഏജ്‌ കമ്പനികളില്‍ ഇനീഷ്യല്‍ പബ്ലിക്‌ ഓഫറിനു (ഐപിഒ) ശേഷം ലിസ്റ്റ്‌ ചെയ്‌തപ്പോള്‍ നിക്ഷേപിച്ചവര്‍ക്ക്‌ ഉണ്ടായ നഷ്‌ടം രണ്ട്‌ ലക്ഷം കോടി രൂപ. ഇന്ത്യയിലെ ഏറ്റവും വലിയ പേമെന്റ്‌ പ്ലാറ്റ്‌ഫോം ആയ പേടിഎമ്മിന്റെ ഉടമസ്ഥരായ വണ്‍97 കമ്യൂണിക്കേഷന്‍സിന്റെ ഓഹരിയാണ്‌ നിക്ഷേപകര്‍ക്ക്‌ ഏറ്റവും കനത്ത നഷ്‌ടം സമ്മാനിച്ചത്‌.

പേടിഎമ്മിന്റെ വിപണിമൂല്യത്തില്‍ 66,000 കോടി രൂപയുടെ ചോര്‍ച്ചയാണുണ്ടായത്‌. ലിസ്റ്റിംഗിനു ശേഷം 65 ശതമാനം ഇടിവാണ്‌ പേടിഎമ്മിലുണ്ടായത്‌.

ഇ-റീട്ടെയിലര്‍ നൈകയുടെ ഉടമസ്ഥത വഹിക്കുന്ന പിഎസ്‌എന്‍ ഇ-കോമേഴ്‌സ്‌ വെഞ്ച്വേഴ്‌സിന്റെ വിപണിമൂല്യത്തില്‍ 51,000 കോടി രൂപയുടെ ചോര്‍ച്ചയാണുണ്ടായത്‌. ലിസ്റ്റിഗിനു ശേഷം ഓഹരി വില 50 ശതമാനം ഇടിഞ്ഞു.

ഫുഡ്‌ ഡെലിവറി പ്ലാറ്റ്‌ഫോം ആയ സൊമാറ്റോയുടെ വിപണിമൂല്യത്തില്‍ 41,000 കോടി രൂപയുടെ ചോര്‍ച്ചയുണ്ടായി. സൊമാറ്റോയുടെ ഓഹരി വില ലിസ്റ്റിഗിനു ശേഷം 41 ശതമാനം ഇടിഞ്ഞു.

പോളിസിബസാറും കാര്‍ട്രേഡ്‌ ടെക്കും ഇഷ്യു വിലയില്‍ നിന്നും യഥാക്രമം 69ഉം 65ഉം ശതമാനം ഇടിവാണ്‌ നേരിട്ടത്‌. പോളിസി ബസാറിന്റെ വിപണിമൂല്യത്തില്‍ 37,000 കോടി രൂപയുടെ ഇടിവുണ്ടായി.

കാര്‍ട്രേഡ്‌ ടെക്കിലുണ്ടായത്‌ 4500 കോടി രൂപയുടെ ചോര്‍ച്ചയാണ്‌. മറ്റൊരു ന്യൂ ഏജ്‌ കമ്പനിയായ ഡെല്‍ഹിവറുടെ ഓഹരി വില ലിസ്റ്റിംഗിനു ശേഷം 31 ശതമാനമാണ്‌ ഇടിഞ്ഞത്‌. വിപണി മൂല്യത്തിലുണ്ടായ ചോര്‍ച്ച 12,175 കോടി രൂപ.

നൈക്കയുടെയും ഡെല്‍ഹിവെറിയുടെയും ലോക്ക്‌-ഇന്‍-പീരിയഡ്‌ അവസാനിച്ചതിനു ശേഷം കഴിഞ്ഞയാഴ്‌ച മുതല്‍ ന്യൂ ഏജ്‌ കമ്പനികളില്‍ വില്‍പ്പന കൂടുതല്‍ ശക്തമായി.

X
Top