2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

557 കോടി രൂപയുടെ ത്രൈമാസ ലാഭം നേടി നാൽകോ

ഡൽഹി: കഴിഞ്ഞ ഒന്നാം പാദത്തിൽ നാഷണൽ അലൂമിനിയം കമ്പനിയുടെ ഏകീകൃത അറ്റാദായം 60.6 ശതമാനം വർധിച്ച് 557.91 കോടി രൂപയായി. ആദ്യ പാദത്തിൽ കമ്പനിയുടെ കെമിക്കൽസിൽ നിന്നുള്ള വരുമാനം 1,199 കോടി രൂപയും (വർഷം 12.3% വർധന) അലുമിനിയത്തിൽ നിന്നുള്ള വരുമാനം 2,980 കോടി രൂപയും (71.5% വർധന) ആണ്.

അസംസ്‌കൃത വസ്തുക്കളുടെ വിലയിലെ കുത്തനെയുള്ള വർധനയും വൈദ്യുതി, എണ്ണ, ഇന്ധന ചാർജുകൾ എന്നിവ കാരണം മൊത്തം ചെലവ് ഈ പാദത്തിൽ 55% വർഷം വർധിച്ച് 2935.38 കോടി രൂപയായി. ഒന്നാം പാദത്തിലെ നികുതിക്ക് മുമ്പുള്ള ലാഭം 757.32 കോടി രൂപയാണ്. അവലോകന കാലയളവിലെ കമ്പനിയുടെ നികുതി 211.86 കോടി രൂപയാണ് .

തുടർന്നുള്ള 41-ാമത് വാർഷിക പൊതുയോഗത്തിൽ (എജിഎം) ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി, 2022 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഒരു ഓഹരിക്ക് 1.50 രൂപ എന്ന അന്തിമ ലാഭവിഹിതം കമ്പനിയുടെ ബോർഡ് ശുപാർശ ചെയ്തു.

ഒരു ഷെഡ്യൂൾ ‘A’ നവരത്ന സിപിഎസ്ഇയും, രാജ്യത്തെ ഏറ്റവും വലിയ സംയോജിത ബോക്‌സൈറ്റ്-അലുമിന-അലൂമിനിയം-പവർ കോംപ്ലക്‌സുകളിൽ ഒന്നുമാണ് നാഷണൽ അലൂമിനിയം കമ്പനി (NALCO). നിലവിൽ, കമ്പനിയുടെ ഇക്വിറ്റി മൂലധനത്തിന്റെ 51.28% ഇന്ത്യൻ സർക്കാരിന്റെ കൈവശമുണ്ട്.

X
Top