
ചെന്നൈ: തുടർച്ചയായ രണ്ടാം വർഷവും വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്. 2025-26ൽ രേഖപ്പെടുത്തിയ 10.83%, ദേശീയ ശരാശരിയായ 7.4%ലും മുന്നിലാണ്.
2024 – 25 വർഷത്തിൽ 11% ആയിരുന്നു വളർച്ച. രാജ്യത്തെ രണ്ടാമത്തെ വലിയ സംസ്ഥാന സമ്പദ് വ്യവസ്ഥയെന്ന നിലയിൽ, തമിഴ്നാടിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഎസ്ഡിപി) 2024-25 ലെ 31.19 ലക്ഷം കോടി രൂപയിൽ നിന്ന് 35.29 ലക്ഷം കോടി രൂപയായി (13.16% വളർച്ച) ഉയർന്നു.
പ്രതിശീർഷ വരുമാനമായ 4.08 ലക്ഷം രൂപ കർണാടകയ്ക്കു (4.33 ലക്ഷം രൂപ) തൊട്ടു പിന്നിലാണ്. സംസ്ഥാനത്തിന്റെ വളർച്ച പുതിയ സർക്കാരിലൂടെ തടസ്സമില്ലാതെ തുടരുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു.
തമിഴ്നാട്ടിൽ ഡിഎംകെ ഭരണം തുടരുമെന്നാണ് മിക്ക ഏജൻസികളും വിലയിരുത്തുന്നത്. അണ്ണ ഡിഎംകെ-ബിജെപി സഖ്യത്തിന് അട്ടിമറി വിജയം പ്രവചിച്ച ഏജൻസികളുമുണ്ട്. വിജയ് നേതൃത്വം നൽകുന്ന ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആകുമെന്ന പ്രവചിച്ച ഒറ്റപ്പെട്ട പ്രവചനവുമുണ്ട്.






