പുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഐടിയിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നുഇന്ത്യ – യുഎസ് വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി; നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ലറഷ്യയുമായി വമ്പന്‍ വ്യാപാരത്തിനൊരുങ്ങി ഇന്ത്യ; ലക്ഷ്യം 100 ശതകോടി ഡോളറിന്റെ വിപണിറെക്കാഡ് ഉയരത്തില്‍ വിദേശ നാണയ ശേഖരം

മ്യൂച്വല്‍ ഫണ്ടുകള്‍ കൂടുതല്‍ പണം കൈവശം വെക്കുന്നു

മുംബൈ: ഓഹരി വിപണിയുടെ മൂല്യം ഉയര്‍ന്ന നിലയിലാണെന്ന സൂചന നല്‍കിക്കൊണ്ട്‌ മ്യൂച്വല്‍ ഫണ്ടുകള്‍ കൂടുതല്‍ പണം കൈവശം വെക്കുന്നു. കൈകാര്യം ചെയ്യുന്ന ആസ്‌തിയുടെ അടിസ്ഥാനത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന 12 ഫണ്ട്‌ ഹൗസുകളുടെ കാഷ്‌ ഹോള്‍ഡിംഗ്‌ സെപ്‌റ്റംബര്‍ അവസാനം 5.8 ശതമാനമായി ഉയര്‍ന്നു.

മുന്‍വര്‍ഷം സെപ്‌റ്റംബറില്‍ മൊത്തം ആസ്‌തിയുടെ 4.3 ശതമാനമാണ്‌ പണമായി മ്യൂച്വല്‍ ഫണ്ടുകള്‍ കൈവശം വെച്ചിരുന്നത്‌. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഫണ്ട്‌ ഹൗസുകളുടെ കാഷ്‌ ഹോള്‍ഡിംഗ്‌ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്‌ സെപ്‌റ്റംബറിലാണ്‌.

പിപിഎഫ്‌എഎസ്‌ (15.9 ശതമാനം), ആക്‌സിസ്‌ (10.2 ശതമാനം), എസ്‌ബിഐ (10ശതമാനം) എന്നിവയാണ്‌ കാഷ്‌ ഹോള്‍ഡിംഗില്‍ മുന്നില്‍. ഓഹരി വിപണിയുടെ അമിതമൂല്യം മ്യൂച്വല്‍ ഫണ്ടുകള്‍ കൂടുതല്‍ പണം കൈവശം വെക്കുന്നതിന്‌ ഒരു പ്രധാന കാരണമാണ്‌.

നിഫ്‌റ്റിയുടെ പി/ഇ (ഓഹരികളുടെ വിലയും പ്രതി ഓഹരി വരുമാനവും തമ്മിലുള്ള അനുപാതമാണ്‌ പി/ഇ അഥവാ പ്രൈസ്‌ ടു ഏര്‍ണിംഗ്‌ റേഷ്യോ) ഇപ്പോള്‍ ഉയര്‍ന്ന നിലയിലാണ്‌. ഓഹരി വിപണിയുടെ മൂല്യം നിര്‍ണയിക്കുന്നതിനുള്ള ഒരു പ്രധാന മാനദണ്‌ഡമാണ്‌ പി/ഇ.

നിഫ്‌റ്റി 50 സൂചികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഓഹരികളുടെ വിലയും പ്രതി ഓഹരി വരുമാനവും തമ്മിലുള്ള അനുപാതത്തിന്റെ ശരാശരി നിലവില്‍ 21 ആണ്‌. ഇത്‌ 10 വര്‍ഷത്തെ ശരാശരിയേക്കാള്‍ 13 ശതമാനം ഉയര്‍ന്ന നിലയിലാണ്‌.

ആഗോള സമ്പദ്‌വ്യവസ്ഥയിലെ അനിശ്ചിതത്വമാണ്‌ മ്യൂച്വല്‍ ഫണ്ടുകള്‍ കരുതല്‍ പാലിക്കുന്നതിന്‌ മറ്റൊരു കാരണം. യുഎസിലെ പണപ്പെരുപ്പം, യുകെ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, യൂറോപ്പില്‍ മാന്ദ്യം ഉണ്ടാകാനുള്ള ഉയര്‍ന്ന സാധ്യത, റഷ്യ-ഉക്രെയ്‌ന്‍ യുദ്ധം തുടങ്ങിയ ഘടകങ്ങള്‍ പ്രതികൂലമായി നിലനില്‍ക്കുന്നു.

അവസരം വരുമ്പോള്‍ വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ മ്യൂച്വല്‍ ഫണ്ടുകള്‍ ധനം കൈവശം വെക്കുന്നത്‌. വിപണിയിലെ തിരുത്തലുകളില്‍ ഓഹരികള്‍ വാങ്ങാന്‍ ഈ ധനം വിനിയോഗിക്കാനാകും.

X
Top