ലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനം

റെക്കാഡ് ഉയരത്തില്‍ വിദേശ നാണയ ശേഖരം

കൊച്ചി: ഫെബ്രുവരി രണ്ടാം വാരത്തില്‍ ഇന്ത്യയുടെ വിദേശ നാണയശേഖരം 866 കോടി ഡോളർ വർദ്ധിച്ച്‌ 72,572.7 കോടി ഡോളറിലെത്തി റെക്കാഡ് ഉയരത്തിലെത്തി. റിസർവ് ബാങ്കിന്റെ സ്വർണ ശേഖരവും കുതിച്ചുയരുകയാണ്.

രൂപയുടെ ചാഞ്ചാട്ടം നിയന്ത്രിക്കുന്നതിനായി റിസർവ് ബാങ്ക് വലിയ തോതില്‍ ഡോളർ വിപണിയില്‍ നിന്ന് വാങ്ങിയതാണ് വിദേശ നാണയ ശേഖരത്തില്‍ വർദ്ധനയുണ്ടാക്കിയത്. ജനുവരിയില്‍ രേഖപ്പെടുത്തിയ 72,377.4 കോടി ഡോളറിന്റെ റെക്കാഡാണ് മറികടന്നത്. ഫെബ്രുവരി ആദ്യ വാരത്തില്‍ വിദേശ നാണയശേഖരം 671.1 കോടി ഡോളർ ഇടിഞ്ഞ് 71,76.4 കോടി ഡോളറിലെത്തിയിരുന്നു.

ഫെബ്രുവരി 13ന് അവസാനിച്ച വാരത്തില്‍ വിദേശ കറൻസികളുടെ മൂല്യം 355 കോടി ഡോളർ ഉയർന്ന് 57,360.3 കോടി ഡോളറായി. വിദേശ നാണയ ശേഖരത്തില്‍ യൂറോ, പൗണ്ട്, യെൻ എന്നിവയുടെ മൂല്യവും കുത്തനെ കൂടി. സ്വർണ ശേഖരം 499 കോടി ഡോളർ ഉയർന്ന് 12,846 കോടി ഡോളറിലെത്തി. സ്‌പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്സുകളുടെ മൂല്യം 10.3 കോടി വർദ്ധിച്ച്‌ 1,892.3 കോടി ഡോളറായി.

ഒരു വർഷത്തെ ഇറക്കുമതിക്ക് ആവശ്യമായ തുക
ഒരു വർഷത്തേക്ക് ഇന്ത്യയുടെ ഇറക്കുമതിക്കാവശ്യമായ തുക ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിലുണ്ടെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ആഗോള മേഖലയിലെ ഏതൊരു അനിശ്ചിതത്വങ്ങളും നേരിടാൻ ഇന്ത്യയ്ക്ക് ഇതോടെ കരുത്ത് കൂടും.

ഇന്ത്യയും അമേരിക്കയുമായി വ്യാപാര കരാറിന്റെ ചട്ടക്കൂട് ധാരണയായതോടെ വിദേശ നിക്ഷേപകർ തിരിച്ചെത്തുകയാണെന്നും രൂപയുടെ മൂല്യത്തില്‍ സ്ഥിരത കൈവരിച്ചെന്നും റിസർവ് ബാങ്ക് പത്രക്കുറിപ്പില്‍ പറഞ്ഞു.

വിദേശ നാണയ ശേഖരത്തിലെ വമ്പൻ രാജ്യങ്ങള്‍
ചൈന 3,64,314 കോടി ഡോളർ
ജപ്പാൻ 1,39,475 കോടി ഡോളർ
സ്വിറ്റ്സർലൻഡ് 1,07,773 കോടി ഡോളർ
ഇന്ത്യ 72,572.7 കോടി ഡോളർ
തയ്‌വാൻ 59,7430 കോടി ഡോളർ
റിസർവ് ബാങ്കിന്റെ സ്വർണ ശേഖരം – 12,846 കോടി ഡോളർ

X
Top