2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

മുത്തൂറ്റ് ഓഹരി 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ടില്‍, നിക്ഷേപകര്‍ എന്ത് ചെയ്യണം?

മുംബൈ: മികച്ച ഒന്നാംപാദ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വ്യാഴാഴ്ച 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ടായ 2761 രൂപയിലെത്തി.

ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഓഹരിയില്‍ ബുള്ളിഷാണ് മോര്‍ഗന്‍ സ്റ്റാന്‍ലി ലക്ഷ്യവില 2920 രൂപയായും ജെഫറീസ് 2950 രൂപയായും ഉയര്‍ത്തി. മോതിലാല്‍ ഓസ്വാള്‍ 2790 രൂപ ലക്ഷ്യവിലിയില്‍ ന്യൂട്രല്‍ റേറ്റിംഗാണ് നല്‍കുന്നത്.

2046 കോടി രൂപയാണ് കമ്പനി ഒന്നാംപാദത്തില്‍ രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 90 ശതമാനം കൂടുതലാണിത്.

1079 കോടി രൂപയായിരുന്നു മുന്‍വര്‍ഷത്തെ അറ്റാദായം. വരുമാനം 54 ശതമാനം ഉയര്‍ന്ന് 5703 കോടി രൂപയായപ്പോള്‍ സ്റ്റാന്റലോണ്‍ വായ്പ ആസ്തി 42 ശതമാനമുയര്‍ന്ന് 1.2 ലക്ഷം കോടി രൂപയുടേതായി.

സ്വര്‍ണ്ണവില ഉയര്‍ന്നതാണ് കമ്പനിയെ തുണച്ചത്. ഇത് കൊളാറ്ററല്‍ മൂല്യം വര്‍ദ്ധിപ്പിച്ചു. അറ്റ പലിശ വരുമാനം(എന്‍ഐഐ) 50.6 ശതമാനമുയര്‍ന്ന് 3473 കോടി രൂപയിലെത്തി. സിഎന്‍ബിസി ടിവി 18 നടത്തിയ പോളില്‍ എന്‍ഐഐ 3199 കോടി രൂപയാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്

മുത്തൂറ്റ് മണി ലിമിറ്റഡില്‍ 500 കോടി രൂപയുടേയും മുത്തൂറ്റ് ഹോഫിന്നില്‍ 200 കോടിരൂപയുടേയും അധിക ഇക്വിറ്റി ഇന്‍ഫ്യൂഷനും കമ്പനി ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്.

X
Top