ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപ

വിപണി നേട്ടത്തില്‍; നിഫ്റ്റി 19797 ലെവലില്‍ വ്യാപാരം തുടരുന്നു

മുംബൈ: മൂന്നുദിവസം നീണ്ട ഇടിവിന് ശേഷം ബുധനാഴ്ച തുടക്കത്തില്‍ വിപണി തിരിച്ചുകയറി. സെന്‍സെക്‌സ് 434.10 പോയിന്റ് അഥവാ 0.65 ശതമാനം ഉയര്‍ന്ന് 66789.81 ലെവലിലും നിഫ്റ്റി 117.10 പോയിന്റ് അഥവാ 0.60 ശതമാനം ഉയര്‍ന്ന് 19797.70 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1880 ഓഹരികള്‍ മുന്നേറിയപ്പോള്‍ 971 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

119 ഓഹരി വിലകളില്‍ മാറ്റമില്ല. ലാര്‍സന്‍ ആന്റ് ടൗബ്രോ,റിലയന്‍സ്,ഐടിസി,ടാറ്റ മോട്ടോഴ്‌സ്,യുപിഎല്‍,ടാറ്റ കണ്‍സ്യൂമര്‍,ബ്രിട്ടാനിയ,അദാനി,ഹീറോ മോട്ടോകോര്‍പ് എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം കുറിച്ച ഓഹരികള്‍. എല്‍ടിഐ മൈന്‍ഡ്ട്രീ,ഗ്രാസിം,സണ്‍ഫാര്‍മ,ഭാരതി എയര്‍ടെല്‍,കോടക് മഹീന്ദ്ര,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവ നഷ്ടത്തിലായി.

മേഖലകളെല്ലാം ഉയര്‍ന്നപ്പോള്‍ കാപിറ്റല്‍ ഗുഡ്‌സ് 2 ശതമാനവും ഊര്‍ജ്ജം 1 ശതമാനവും നേട്ടമുണ്ടാക്കിയിട്ടുണ്ട്. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.32 ശതമാനവും 0.48 ശതമാനവും ഉയര്‍ന്നു.

X
Top