പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

ആഴ്ച നഷ്ടത്തില്‍ അവസാനിപ്പിച്ച് വിപണി

മുംബൈ: മൂന്നുദിവസത്തെ നേട്ടത്തിനൊടുവില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ താഴ്ച വരിച്ചു. സെന്‍സെക്‌സ് 316.94 പോയിന്റ് അഥവാ 0.52 ശതമാനം താഴ്ന്ന് 61002.57 ലെവലിലും നഫ്റ്റി 91.60 പോയിന്റ് അഥവാ 0.51 ശതമാനം ഉയര്‍ന്ന് 17944.20 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. അദാനി എന്റര്‍പ്രൈസസ്, ഇന്‍ഡഇന്‍ഡ് ബാങ്ക്, നെസ്ലെ ഇന്ത്യ, എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്‌സി എന്നിവയാണ് കനത്ത നഷ്ടം നേരിട്ടവ.

എല്‍ആന്റ്ടി, അള്‍ട്രാടെക്, ബിപിസിഎല്‍,ഏഷ്യന്‍ പെയിന്റ്‌സ്, ഗ്രാസിം എന്നിവ നേട്ടത്തില്‍ മുന്നിലെത്തി. മേഖലകളില്‍ കാപിറ്റല്‍ ഗുഡ്‌സ് ഒഴികെയുള്ളതെല്ലാം നഷ്ടത്തിലാണ്. ബാങ്ക്, ഐടി, ലോഹം, ഫാര്‍മ എന്നിവ 1 ശതമാനം വീതം പൊഴിച്ചു.

ബിഎസ്ഇ മിഡ്ക്യാപ് 0.7 ശതമാനവും സ്‌മോള്‍ക്യാപ് 0.20 ശതമാനവുമാണ് താഴ്ചവരിച്ചത്. 17880 ന് മുകളില്‍ ട്രേഡ് ചെയ്താല്‍ മാത്രമേ ബുള്ളുകള്‍ക്ക് ഇനി മേധാവിത്തം പുലര്‍ത്താനാകൂ, എല്‍കെപി സെക്യൂരിറ്റീസിലെ രൂപക് ദേ പറയുന്നു. അങ്ങിനെ സംഭവിക്കുന്ന പക്ഷം 18150 ലെവലിലായിരിക്കും റെസിസ്റ്റന്‍സ്.

X
Top