സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനമാക്കി ഉയർത്തി; കേരളത്തിൽ സ്വർണവിലയിൽ പവന് 10,200 രൂപ വർധന, ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പ്മോദിയുടെ സ്വർണം വാങ്ങൽ നിർദേശം; പഴയ സ്വർണം വിറ്റ് പണമാക്കാൻ തിരക്ക്ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള കന്നുകാലി, കോഴിവരവ് ഗണ്യമായി കുറഞ്ഞു; പോത്ത്, കോഴി ഇറച്ചിവില കൂടുന്നുവിബിജി ആർഎഎംജി പദ്ധതി ജൂലൈ ഒന്നുമുതൽ നടപ്പിൽവരുംറഷ്യയുടെ എൽഎൻജി വേണ്ടെന്ന് ഇന്ത്യ; സിംഗപ്പൂരിനടുത്ത് പാതിവഴിയിൽ കുടുങ്ങി കപ്പൽ

ക്രിപ്‌റ്റോകറന്‍സി വിപണികള്‍ നഷ്ടം നേരിടുന്നു

മുംബൈ: തിങ്കളാഴ്ചയിലെ നേട്ടത്തിനുശേഷം ക്രിപ്‌റ്റോകറന്‍സി വിപണി ഇന്ന് നഷ്ടം നേരിടുകയാണ.് പ്രമുഖ കോയിനുകളെല്ലാം വിലയിടിവ് നേരിട്ടപ്പോള്‍ ആഗോളവിപണന മൂല്യം 2.05 ശതമാനം കുറഞ്ഞ് 1.26 ട്രില്ല്യണ്‍ ഡോളറായി.വിപണി അളവ് 36.09 ശതമാനം വര്‍ധിച്ച് നേരിട്ട് 83.88 ബില്ല്യണ്‍ ഡോളറായി.
ഇതില്‍ വികേന്ദ്രീകൃത ധനവിനിമയത്തിന്റെ (Defi) അളവ് 9.64 ബില്ല്യണ്‍ ഡോളറും (11.49 ശതമാനം) സ്‌റ്റേബിള്‍ കോയിന്റെ അളവ് 73.66 ബില്ല്യണ്‍ ഡോളറുമായി (87.81 ശതമാനം).
ക്രിപ്‌റ്റോ ആസ്തികളില്‍ ബിറ്റ്‌കോയിന്‍ മേധാവിത്തം 44.20 ശതമാനമാണ്. ഇത് 0.41 ശതമാനം കുറവാണ്. നിലവില്‍ 24,06,182 രൂപയാണ് ബിറ്റ്‌കോയിന്റെ വില. ഇത് 24 മണിക്കൂര്‍ മുന്‍പത്തെ വിലയേക്കാള്‍ 1.06 ശതമാനം കുറവാണ്.
എക്‌സ് ആര്‍പി 1.14 ശതമാനം കുറവ് രേഖപ്പെടുത്തി 33.5 രൂപയും കര്‍ഡാനോ 2.86 ശതമാനം ഇടിഞ്ഞ് 42.35 രൂപയുമായി. ടെഥര്‍ 81.90 രൂപ (1.01 ശതമാനം വര്‍ധനവ്),പൊക്കോട്ട് 820.82രൂപ (0.94 ശതമാനം വര്‍ധനവ്)എന്നിങ്ങനെയാണ് മറ്റ് കോയിനുകളുടെ വിലയില്‍ വന്ന മാറ്റം.മീം കോയിനായ ഡോഷ് കോയിന്‍ വിലയില്‍ 0.15 കുറവ് വരുത്തി 6.90 രൂപയിലാണുള്ളത്.
മറ്റ് പ്രധാന വാര്‍ത്തകളില്‍, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് ക്രിപ്‌റ്റോകറന്‍സികളെ ഇകഴ്ത്തി രംഗത്തുവന്നു. ഓഹരികള്‍ കമ്പനിയുടെ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുമ്പോള്‍ ബിറ്റ്‌കോയിന് അത്തരം ഒരു മൂല്യം അവകാശപ്പെടാനാകില്ലെന്ന് ഒരു അഭിമുഖത്തില്‍ ബില്‍ഗേറ്റ്‌സ് പറഞ്ഞു. മറ്റൊരാള്‍ വാഗ്ദാനം ചെയ്യുന്ന തുകയുടെ അടിസ്ഥാനത്തില്‍ മാത്രം വില കൂടുകയും കുറയുകയും ചെയ്യുന്ന പ്രതിഭാസമാണ് ക്രിപ്‌റ്റോകറന്‍സികളെന്നും അതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും ബില്‍ ഗേറ്റ്‌സ് തുറന്നടിക്കുകയായിരുന്നു.

X
Top